വ്യാപാര ചര്‍ച്ച പുരോഗമിക്കുന്നു; 25 ശതമാനം അധിക താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും: സൂചന നല്‍കി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

വ്യാപാര ചര്‍ച്ച പുരോഗമിക്കുന്നു; 25 ശതമാനം അധിക താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും: സൂചന നല്‍കി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ദ നാഗേശ്വരനാണ് ഈ സൂചന നല്‍കിയത്.

റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള പിഴ താരിഫായി ചുമത്തിയ 25 ശതമാനം നവംബറോടെ പിന്‍വലിച്ചേക്കുമെന്നാണ് വിവരം. വ്യാപാര കരാറിന്‍മേലുള്ള ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെയാണ് നിര്‍ണായക സൂചനകള്‍ പുറത്ത് വരുന്നത്.

കല്‍ക്കട്ടയിലെ മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അമേരിക്ക താരിഫ് പിന്‍വലിക്കുന്നതിനുള്ള സൂചനകള്‍ അനന്ദ നാഗേശ്വരന്‍ പുറത്ത് വിട്ടത്.

'25 ശതമാനം തീരുവയും അതോടൊപ്പം 25 ശതമാനം പിഴ തീരുവയും പ്രതീക്ഷിച്ചതായിരുന്നില്ല. ചില സാഹചര്യങ്ങളാകാം 25 ശതമാനം പിഴ തീരുവയിലേക്ക് നയിച്ചതെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ നടന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, നവംബര്‍ 30 ന് ശേഷം പിഴ തീരുവ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടര്‍ ചര്‍ച്ചകളെല്ലാം അത് സൂചിപ്പിക്കുന്നു' - അദേഹം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.