ഡിങ്കി ബോട്ട് തകരാറിലായി, ഷൗക്കത്ത് കാട്ടില്‍ കുടുങ്ങി; സംഭവം നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കേ

ഡിങ്കി ബോട്ട് തകരാറിലായി, ഷൗക്കത്ത് കാട്ടില്‍ കുടുങ്ങി; സംഭവം നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കേ

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും ഉദ്യോഗസ്ഥരും കാട്ടില്‍ കുടുങ്ങി. പൊലീസ്, ഫയര്‍ഫോഴ്സ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഷൗക്കത്തിനൊപ്പം ഉള്ളത്.

ഇന്നലെ വൈകുന്നേരമാണ് മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാര്‍ കടന്ന് വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്.

ഡിങ്കി ബോട്ടിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ തിരികെ മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ട് ബോട്ടുകളുടെയും എന്‍ജിന്‍ തകരാറിലായിട്ടുണ്ടെന്നാണ് വിവരം.

വെള്ളിയാഴ്ച സത്യപ്രതിജ്ഞ നടക്കുന്നതിനാല്‍ ഷൗക്കത്തിന് ഇന്ന് രാത്രി തിരുവനന്തപുരത്തേയ്ക്ക് പോകാനുള്ളതാണ്. രാത്രി 9.30 നുള്ള രാജ്യറാണി എക്‌സ്പ്രസിനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

ഇതിനു മുന്‍പായി മാര്‍ത്തോമ കോളജിലും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലുമടക്കം ചില പരിപാടികളിലും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ അദേഹത്തിന്റെ പരിപാടികള്‍ മാറ്റി വെച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.