മൈസൂർ രൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് ഫ്രാൻസിസ് സെറാവോയെ നിയമിച്ച് മാർപാപ്പ

മൈസൂർ രൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് ഫ്രാൻസിസ് സെറാവോയെ നിയമിച്ച് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: മൈസൂർ രൂപതയുടെ പുതിയ ബിഷപ്പായി ജെസ്യൂട്ട് സന്യാസ സമൂഹാംഗമായ ബിഷപ്പ് ഫ്രാൻസിസ് സെറാവോയെ നിയമിച്ച് ലിയോ പതിനാലാമന്‍ മാർപാപ്പ. 2014 മുതൽ കർണ്ണാടകയിലെ ഷിമോഗ രൂപതയുടെ അദ്ധ്യക്ഷനായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു ബിഷപ്പ് സെറാവോ.

മൈസൂർ രൂപതയുടെ ഒന്‍പതാമത്തെ ബിഷപ്പാണ് ഫ്രാൻസിസ് സെറാവോ. മൈസൂർ, മാണ്ഡ്യ, കുടക്, ചാമരാജനഗർ എന്നീ ജില്ലകൾ ഉൾപ്പെടുന്നതാണ് മൈസൂര്‍ രൂപത. ബാംഗ്ലൂർ, ഊട്ടകമുണ്ട്, സേലം, മാനന്തവാടി, കണ്ണൂർ, കോഴിക്കോട്, മംഗലാപുരം, ചിക്കമംഗളൂർ എന്നീ രൂപതകളുമായി അതിർത്തി പങ്കിടുന്നു. 93 ഇടവകകൾ, 140 രൂപതാ വൈദികർ, 108 സന്യാസ വൈദികർ, 893 സന്യാസിനികള്‍ എന്നിവര്‍ സേവനമനുഷ്ഠിക്കുന്ന രൂപതയില്‍ 1,34,000 കത്തോലിക്ക വിശ്വാസികളാണുള്ളത്.

1959 ആഗസ്റ്റ് 15ന് മൈസൂറിലുള്ള മൂഡബിദ്രിയിലാണ് ഫ്രാൻസിസ് സെറാവോയുടെ ജനനം. 1979 ജനുവരി 3-ന് ബാംഗ്ലൂരിലെ മൗണ്ട് സെന്റ് ജോസഫിൽ ജെസ്യൂട്ട് സമൂഹത്തില്‍ ചേര്‍ന്നു. ചെന്നൈയിലെ സത്യനിലയം, പൂനെയിലെ ജ്ഞാനദീപ വിദ്യാപീഠം എന്നീ ജെസ്യൂട്ട് സ്ഥാപനങ്ങളിലാണ് പഠനം നടത്തിയത്.

തുടർന്ന് ഡൽഹിയിലെ വിദ്യാജ്യോതി കോളജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ലൈസൻഷ്യേറ്റ് നേടി. 1992 ഏപ്രില്‍ 30നു പൗരോഹിത്യം സ്വീകരിച്ചു. 2014 മാർച്ച് 19ന് മെത്രാനായി നാമനിർദേശം ചെയ്യപ്പെട്ടു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.