പ്രതിയെകുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍; ചാര്‍ളി കിര്‍ക്കിന്റെ കൊലയാളിക്കായി അന്വേഷണം ഊര്‍ജിതമാക്കി എഫ്ബിഐ

പ്രതിയെകുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍; ചാര്‍ളി കിര്‍ക്കിന്റെ കൊലയാളിക്കായി അന്വേഷണം ഊര്‍ജിതമാക്കി എഫ്ബിഐ

യൂട്ടാ: ചാര്‍ളി കിര്‍ക്കിന്റെ കൊലയാളിക്കായി അന്വേഷണം ശക്തമാക്കി എഫ്ബിഐ. ചാര്‍ളി കിര്‍ക്കിന്റെ കൊലയാളിയുടെ ചിത്രങ്ങള്‍ എഫ്ബിഐ പുറത്തുവിട്ടിരുന്നു. കിര്‍ക്കിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ വരെ പാരിതോഷികം വാഗ്ദാനം ചെയ്യുന്നതായി എഫ്ബിഐ അറിയിച്ചു.

ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പരിപാടിക്കിടെ യാഥാസ്ഥിതിക യുവജന പ്രവര്‍ത്തക സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനായ ചാര്‍ളി കിര്‍ക്കിനെ വെടിവച്ചുകൊന്ന കേസില്‍ അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ ചിത്രങ്ങള്‍ എഫ്ബിഐ പുറത്തുവിട്ടു.
യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ ചാര്‍ളി കിര്‍ക്കിന് നേരെ ഉണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് പ്രതിയെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നുവെന്ന് എഫ്ബിഐയുടെ സാള്‍ട്ട് ലേക്ക് സിറ്റി ഓഫീസ് വ്യാഴാഴ്ച എക്സില്‍ കുറിച്ചു. ബേസ്‌ബോള്‍ തൊപ്പിയും സണ്‍ഗ്ലാസും ധരിച്ച് നിലയില്‍ പിടിക്കപ്പെട്ട വ്യക്തിയുടെ രണ്ട് ചിത്രങ്ങളും എഫ്ബിഐ പങ്കിട്ടിട്ടുണ്ട്.

യൂട്ടാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വ്യാഴാഴ്ച വൈകുന്നേരം കൂടുതല്‍ ഫോട്ടോകള്‍ പുറത്തുവിട്ടു. അതില്‍ കറുത്ത ബാക്ക്പാക്ക് ധരിച്ച് അമേരിക്കന്‍ പതാക പ്രിന്റ് ചെയ്ത ഷര്‍ട്ട് ധരിച്ച് പടികളില്‍ നില്‍ക്കുന്ന വ്യക്തിയെ കാണാം. വെടിവയ്പ്പിന് തൊട്ടുമുമ്പ് ക്യാമ്പസ് സുരക്ഷാ ദൃശ്യങ്ങളില്‍ നിന്നാണ് സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തതെന്ന് യൂട്ടാ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചു.

വെടിവയ്പിന് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക് വ്യാഴാഴ്ച കണ്ടെടുത്തതായി എഫ്ബിഐ അറിയിച്ചു. സാള്‍ട്ട് ലേക്ക് സിറ്റി എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റ് റോബര്‍ട്ട് ബോള്‍സിന്റെ അഭിപ്രായത്തില്‍, വെടിവയ്പ്പ് നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു വനപ്രദേശത്ത് നിന്ന് ഒരു ഉയര്‍ന്ന പവര്‍ ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍ കണ്ടെടുത്തു എന്നാണ് വിവരം. കണ്ടെടുത്ത റൈഫിള്‍ പഴയ മോഡലായ മൗസര്‍ .30-06 കാലിബര്‍ ബോള്‍ട്ട് ആക്ഷന്‍ റൈഫിളാണ്. ഒരു തൂവാലയില്‍ പൊതിഞ്ഞ നിലയിലാണ് റൈഫിള്‍ കണ്ടെടുത്തത്.

പ്രതിയുടേതെന്ന് സംശയിക്കുന്ന ഉപയോഗിക്കാത്ത മൂന്ന് കാട്രിഡ്ജുകളില്‍ 'ട്രാന്‍സ്ജെന്‍ഡര്‍, ഫാസിസ്റ്റ് വിരുദ്ധ' എന്ന് എഴുതിയിട്ടുണ്ടെന്ന് ചില നിയമ നിര്‍വഹണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അതിന്റെ അര്‍ത്ഥമെന്താണെന്ന് വ്യക്തമല്ല, അടയാളങ്ങള്‍ അന്വേഷകര്‍ക്ക് തെറ്റായ ദിശാബോധമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണോ എന്നും സംശയമുണ്ട്.

കണ്ടെടുത്ത തോക്കും വെടിയുണ്ടകളും നൂതനമായ ഫോറന്‍സിക് വിശകലനത്തിനായി വിര്‍ജീനിയയിലെ ക്വാണ്ടിക്കോയിലുള്ള എഫ്ബിഐയുടെ പ്രധാന ലബോറട്ടറിയിലേക്ക് കൊണ്ടുപോകും. വിരലടയാളങ്ങളോ ഡിഎന്‍എയോ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.