ശബരിമലയിലെ സ്വര്‍ണപ്പാളി തട്ടിപ്പ്: സിബിഐ അന്വേഷിക്കണം; യുഡിഎഫ് പ്രക്ഷോഭത്തിലേക്കെന്ന് പ്രതിപക്ഷ നേതാവ്

ശബരിമലയിലെ സ്വര്‍ണപ്പാളി തട്ടിപ്പ്:  സിബിഐ അന്വേഷിക്കണം; യുഡിഎഫ് പ്രക്ഷോഭത്തിലേക്കെന്ന്  പ്രതിപക്ഷ നേതാവ്

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ഉടന്‍ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണം നഷ്ടപ്പെട്ട വിഷയം സിബിഐ അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തു വരുന്നത്. വിജയ് മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വവും മറുപടി പറയണം. സ്വര്‍ണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി പിന്നീട് വിഗ്രഹങ്ങള്‍ ചെന്നൈയില്‍ എത്തിച്ചു എന്ന് കരുതേണ്ടി വരും. 2019 ല്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിന്റെ കയ്യില്‍ അതിന്റെ രേഖയുണ്ട്.

എന്നാല്‍ പുറത്തു പറയാതെ മൂടിവെക്കുകയാണ് ചെയ്തത്. മൂടിവെച്ചതിന്റെ അര്‍ത്ഥം ഷെയര്‍ കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വെച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ആദ്യം കൊണ്ട് പോയ സ്‌പോണ്‍സര്‍ കള്ളത്തരം കാണിച്ചു എന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാള്‍ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കില്‍ പിന്നെന്തിന് വീണ്ടും വിളിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ല. അന്വേഷണമില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.