ദിസ്പൂര്‍: അസമില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. അസമിലെ കകോപത്തര്‍ പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 12:30 ഓടെയാണ് ആക്രമണം ഉണ്ടായത്. സാധരണക്കാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നതായാണ് വിവരം. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അര മണിക്കൂറോളം നീണ്ട വെടിവയ്പ്പാണ് നടന്നത്. സൈനിക ക്യാമ്പിന്റെ പരിസര പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ നടക്കുകയാണ്.
പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. അസമിലെ അതിര്‍ത്തി പ്രദേശത്ത് നിന്ന് വെടിയുതിര്‍ത്ത ശേഷം ഭീകരര്‍ അരുണാചല്‍ പ്രദേശിലേക്ക് കടന്നുകളഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ സേന പട്രോളിങ് ശക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.