ബീജിങ്: സൈന്യത്തിലെ തലവന്മാരില്‍ ഒന്‍പത് ജനറല്‍ റാങ്ക് ഉദ്യോഗസ്ഥരെ പുറത്താക്കി വന്‍ അഴിച്ചുപണി നടത്തിയിരിക്കുകയാണ് ചൈന. സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ (CMC) വൈ. ചെയര്‍മാന്‍ ഹി വീഡോങ്, രാഷ്ട്രീയ വകുപ്പ് ഡയറക്ടര്‍ മിയാവോ ഹുവ, നാവികസേനാ രാഷ്ട്രീയ കമ്മീഷണര്‍ യുവാന്‍ ഹുവാഷി എന്നിവര്‍ ഉള്‍പ്പടെ വിവിധ ജനറലുകളെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടു.
ചൈനീസ് പ്രതിരോധ മന്ത്രാലയം ഇത് അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ വിദഗ്ധര്‍ ഇത് രാഷ്ട്രീയ ശുദ്ധീകരണമായാണ് വിലയിരുത്തുന്നത്. പാര്‍ട്ടി പ്ലീന്‍, സാമ്പത്തിക വികസന പദ്ധതി, സൈനിക നിയമനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്ത് ഇത് നടന്നത് ചൈനയുടെ സൈന്യത്തെ നിശ്ചിത നിയന്ത്രണത്തില്‍ വെക്കാനുള്ള ശ്രമമായിരിക്കാം എന്നും വിലയിരുത്തപ്പെടുന്നു.
പതിറ്റാണ്ടുകളായി ചൈനീസ് സൈന്യത്തിന്റെ തലവന്മാരെ സംബന്ധിച്ച ഏറ്റവും വലിയ അഴിച്ചുപണിയാണിത്. രാജ്യാന്തര തലത്തില്‍ ചൈന സൈന്യത്തെ ശക്തമായി നിയന്ത്രിക്കുന്നത് ഇന്ത്യയ്ക്ക് മുന്നറിയിപ്പായും കാണുന്നു. അതിര്‍ത്തി സുരക്ഷ, സൈനിക ശക്തി, പ്രതിരോധം എന്നിവ ശക്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇപ്പോഴത്തെ ആവശ്യമാണെന്നും വിലയിരുത്തപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.