36-ാമത് ജിമ്മി ജോര്‍ജ് നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഡാലസില്‍; ഡാലസ് സ്‌ട്രൈക്കേഴ്സ് ആതിഥേയത്വം വഹിക്കും

36-ാമത് ജിമ്മി ജോര്‍ജ് നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഡാലസില്‍; ഡാലസ് സ്‌ട്രൈക്കേഴ്സ് ആതിഥേയത്വം വഹിക്കും

ഡാലസ്/ഇര്‍വിങ്: ഡാലസ് സ്‌ട്രൈക്കേഴ്‌സ് വോളിബോള്‍ ക്ലബ്ബിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോര്‍ജ് നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഡാലസില്‍ വേദിയൊരുങ്ങുന്നു. ടൂര്‍ണമെന്റിന്റെ ആവേശകരമായ 'കിക്കോഫ്' ചടങ്ങ് ഇര്‍വിങില്‍ സമുചിതമായി നടന്നു.

ഇരുന്നൂറിലധികം കായിക പ്രേമികളുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായ കിക്ക് ഓഫ് ചടങ്ങ് ഡാലസിലെ വോളിബോള്‍ ആവേശം വാനോളമുയര്‍ത്തിയ ആഘോഷമായി മാറി. ഫാ. ബിന്‍സ് ചേത്തലില്‍ നിര്‍വഹിച്ച പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

ഇര്‍വിങ് സിറ്റി കൗണ്‍സിലര്‍ ലൂയിസ് കനോസ, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങില്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ബിജു ലോസണ്


ആദ്യ റാഫിള്‍ ടിക്കറ്റ് കൈമാറിക്കൊണ്ട് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

ക്ലബ് പ്രസിഡന്റ് ഷിബു ഫിലിപ്പ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഡാലസ് സ്‌ട്രൈക്കേഴ്‌സ് ടീം കോച്ച് ജിനു കുടിലില്‍ ടൂര്‍ണമെന്റിനായി ടീമുകള്‍ നടത്തുന്ന ചിട്ടയായ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ചു. ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ജോസി ജോസഫ് നന്ദി പ്രകാശിപ്പിച്ചതോടെ ആവേശകരമായ കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് സമാപനമായി.

ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റ്, ഡാലസിലെ വോളിബോള്‍ പ്രേമികള്‍ക്ക് പുത്തന്‍ ആവേശം പകരുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.


36-ാമത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് കമ്മിറ്റി:

സുനില്‍ വര്‍ഗീസ് ചെയര്‍മാന്‍

ഷിബു ഫിലിപ്പ് ക്ലബ് പ്രസിഡന്റ്

ജോസി തലച്ചെല്ലൂര്‍ സെക്രട്ടറി

മനോജ് പാപ്പന്‍ ട്രഷറര്‍

ജിനു കുടിലില്‍ ടീം കോച്ച്

തങ്കച്ചന്‍ ജോസഫ് ടീം മാനേജര്‍

മറ്റ് കമ്മിറ്റി അംഗങ്ങള്‍:

ടോമി തലച്ചെല്ലൂര്‍, സേവി ഫിലിപ്പ്, ജോസ് തോമസ്, പ്രിന്‍സ് പെരുംതറ, പ്രസാദ് എബ്രഹാം, നെല്‍സണ്‍ ജോസഫ്, റോബിന്‍ ജോസഫ്, സാക്ക് തോമസ്, ബിജി ജോണ്‍, ഷാജി മാത്യു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.