മദ്യം ലഭിച്ചില്ല: മധ്യപ്രദേശില്‍ സാനിറ്റൈസര്‍ കുടിച്ച് 2 പേര്‍ മരിച്ചു

മദ്യം ലഭിച്ചില്ല: മധ്യപ്രദേശില്‍ സാനിറ്റൈസര്‍ കുടിച്ച് 2 പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. മധ്യപ്രദേശിലെ ഭിണ്ട് ജില്ലയിലാണ് സംഭവം.

ഹോളി ആയതുകൊണ്ട് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെതുടര്‍ന്നാണ് ചതുര്‍വേദി നഗറില്‍ നിന്നുള്ള റിങ്കു ലോധി, അമിത് രാജ്പുത്, സഞ്ജു എന്നിവര്‍ ചേര്‍ന്ന് സാനിറ്റൈസര്‍ കുടിച്ചത്. ഇതില്‍ റിങ്കുവും അമിതുമാണ് മരിച്ചത്. സഞ്ജു ഗ്വാളിയോറിലുള്ള ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
മരിച്ച യുവാക്കളുടെ വീടുകളില്‍ നിന്ന് രണ്ട് 500 മില്ലി സാനിറ്റൈസര്‍ കുപ്പികള്‍ കണ്ടെടുത്തതായി ബിന്ദ് പൊലീസ് സൂപ്രണ്ട് മനോജ് സിംഗ് പറഞ്ഞു. ഇറ്റാവ ജില്ലയില്‍ നിന്നാണ് സാനിറ്റൈസര്‍ കുപ്പികള്‍ വാങ്ങിയതെന്ന് സിംഗ് പറഞ്ഞു. ചില പ്രത്യേക ബ്രാന്‍ഡുകളിലുള്ള സാനിറ്റൈസറില്‍ എഥനോള്‍ അളവ് വളരെ ഉയര്‍ന്നതാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.