കർഷക സമരത്തിന് ഏഴ് മാസം; വിട്ടുവീഴ്ചയില്ലാതെ കർഷകരും കേന്ദ്രസർക്കാരും

കർഷക സമരത്തിന് ഏഴ് മാസം; വിട്ടുവീഴ്ചയില്ലാതെ കർഷകരും കേന്ദ്രസർക്കാരും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിന് ഏഴ് മാസം. ഇന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച്‌ നടത്താനും രാഷ്ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം. കാര്‍ഷിക സമരത്തില്‍ ഇതുവരെ അഞ്ഞൂറിലധികം കര്‍ഷകരാണ് സമരത്തിനിടയില്‍ ഇതുവരെ മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഡൽഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ സമരം എത്തിയത്. ഡൽഹി അതിര്‍ത്തികളില്‍ തടഞ്ഞതോടെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ദില്ലി ചലോ പ്രക്ഷോഭം അനിശ്ചിതകാലത്തേക്കാക്കി.

എന്നാൽ സര്‍ക്കാരുമായി കർഷകർ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. കോവിഡ് രണ്ടാം തംരംഗം ഭീഷണി ഉയര്‍ത്തിയപ്പോഴും സമരഭൂമിയില്‍ തന്നെ കര്‍ഷകര്‍ തുടക്കുകയായിരുന്നു. കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം.

അതേസമയം പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ ഛണ്ഡിഗഡ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം കോവിഡ് തരംഗം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ സമരം കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.