ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഖ്യ ചര്‍ച്ചകള്‍ ഇന്നും ഡൽഹിയിൽ തുടരും. ഡിഎംകെ എംപി കനിമൊഴിയുമായി മമത ഇന്ന് ചര്‍ച്ച നടത്തും. മറ്റ് പ്രാദേശിക പാര്‍ട്ടി നേതാക്കളെയും കാണും. ജാവേദ് അക്തര്‍, ശബാന ആസ്മി എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തും.
ദേശീയപാതാ വികസനമടക്കമുള്ള സംസ്ഥാനത്തെ ഗതാഗത വിഷയങ്ങളില്‍ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയേയും മമത ഇന്ന് കാണുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മമത ബാനര്‍ജിയുടെ നീക്കങ്ങള്‍.
ഇന്നലെ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സഖ്യ ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായിരുന്നു.സോണിയാ ഗാന്ധിയുടെ വസതിയില്‍ മുക്കാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഐക്യം രൂപപ്പെടേണ്ടതിന്‍റെ ആവശ്യകത മമത വിശദീകരിച്ചു. ഒന്നിച്ച് നീങ്ങാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ഗാന്ധിയും നിലപാടറിയിച്ചു.
ദേശീയ തലത്തില്‍ സഖ്യം രൂപപ്പെടുന്നതിനൊപ്പം പ്രാദേശിക സഖ്യങ്ങളിലൂടെ കരുത്ത് നേടാന്‍ കൂടിയാണ് തീരുമാനം. ഒറ്റക്ക് തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വൈകാതെ ഒന്നിക്കുമെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മമതയുടെ പ്രതികരണം. സഖ്യത്തിന് പിന്തുണ തേടി ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മമത കഴിഞ്ഞ ദിവസം കണ്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26