പെഗാസസ് വിഷയത്തില്‍ കടുത്ത പ്രതിഷേധം; പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു

പെഗാസസ് വിഷയത്തില്‍ കടുത്ത പ്രതിഷേധം; പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു

ന്യുഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ച്ചയില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭയുടെ ഇന്നത്തെ നടപടികള്‍ നിര്‍ത്തിവച്ചു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

പെഗാസസില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ബഹളത്തിനിടെ ലോക്‌സഭയില്‍ എസന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വീസ് പാസാക്കുന്നതിനെതിരെയും പ്രതിപക്ഷം ബഹളമുയര്‍ത്തി. സഭയെ ബുള്‍ഡോസ് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പണിമുടക്കുകള്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാരിന് അധികാരം നല്‍കുന്ന എസന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വീസ് ബില്ല് സര്‍ക്കാര്‍ ബഹളത്തിനിടെ പാസാക്കുകയായിരുന്നു.
അതിനിടെ പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷണത്തിലാക്കിയതില്‍ പ്രത്യേക സംഘത്തെ വച്ച് അന്വേഷണം നടത്തണമെന്നും മാധ്യമ സ്വാതന്ത്രത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഹര്‍ജിയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.