ഹത്റാസ് കുറ്റാരോപിതരിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐ കണ്ടെത്തിയതായി റിപ്പോർട്ട്

ഹത്റാസ് കുറ്റാരോപിതരിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐ കണ്ടെത്തിയതായി റിപ്പോർട്ട്

യു.പി: ഹത്റാസിൽ ദളിത് പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ നാലു പേരിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐ കണ്ടെത്തിയതായി റിപ്പോർട്ട്. സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സ്കൂൾ റെക്കോർഡുകൾ പ്രകാരം പ്രതികളിൽ ഒരാൾ മൈനറാണെന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞ ദിവസം ഇയാളുടെ വീട് പരിശോധിച്ചിരുന്നു. ഇതിൽ നിന്ന് കുറ്റാരോപിതൻ്റെ ഒരു പരീക്ഷാ മാർക്ക് ലിസ്റ്റ് ലഭിച്ചു. ഉത്തർപ്രദേശിലെ ബോർഡ് ഓഫ് ഹൈസ്കൂൾ ആൻഡ് ഇന്റർമീഡിയറ്റ് എജുക്കേഷൻ നടത്തിയ 2018ലെ ഹൈസ്കൂൾ പരീക്ഷയുടെ മാർക്ക് ലിസ്റ്റാണ് ലഭിച്ചത്. ഇതിൽ കുറ്റാരോപിതൻ്റെ ജനന തീയതി 2/ 12/ 2002 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മകൻ മൈനറാണെന്നും ഈ മാർക്ക് ഷീറ്റും തൻ്റെ മക്കളിൽ മുതിർന്ന ഒരാളുടെ വസ്ത്രങ്ങളും സിബിഐ കൊണ്ടുപോയെന്നും കുറ്റാരോപിതൻ്റെ മാതാവ് പറഞ്ഞു എന്നും ഇന്ത്യാ ടുഡെ പറയുന്നു. സെപ്റ്റംബർ 14നാണ് 19 വയസ്സുള്ള പെൺകുട്ടിയെ മേൽജാതിക്കാരായ നാലു പേർ ചേർന്ന് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. സെപ്തംബർ 29ന് പെൺകുട്ടി ഡൽഹിയിലെ സഫ്ദർദംഗ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് പൊലീസ് ബന്ധുക്കളുടെ സമ്മതമില്ലാതെ കത്തിച്ചതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.