തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ കൂട്ടത്തല്ല്; ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി

തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ കൂട്ടത്തല്ല്; ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി

തൃശൂർ: തൃശൂർ കോർപ്പറേഷനിൽ പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ കൂട്ടത്തല്ല്. മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് കൂട്ടത്തല്ലുണ്ടായത്.

യോഗത്തിൽ പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു. മേയറുടെ ചേംബറിൽ കയറി പ്രതിപക്ഷം അംഗങ്ങൾ ബഹളം വെച്ചു. കോൺഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്. കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.

എന്റെ കസേര വലിച്ചെറിഞ്ഞു. കൗൺസിൽ യോഗത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്ന് ക്യാബിനിൽ വന്നിരിക്കുകയാണെന്ന് സംഘർഷ സംഭവത്തോട് മേയർ പ്രതികരിച്ചു.

മേയർ ഇന്ന് പ്രത്യേക കൗൺസിൽ വിളിച്ചത് 23 കൗൺസിലർമാർ നിർദേശിച്ചതനുസരിച്ചാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ലാൻ റദ്ദ് ചെയ്യണമെന്നായിരുന്നു യോഗത്തിലെ പ്രധാന ആവശ്യം. ജനാധിപത്യവിരുദ്ധമായി മുൻ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് പറഞ്ഞു.

കൗൺസിൽ പോലുമറിയാതെ കളവായി കൗൺസിൽ തീരുമാനം എഴുതിച്ചേർത്ത നടപടിയിൽ സി.പി.എം മറുപടി പറയമെന്നും മാസ്റ്റർപ്ലാൻ സംബന്ധിച്ച് ജനങ്ങളുടെ വ്യാപകമായ പരാതി നിലനിൽക്കുന്നതിനാൽ റദ്ദ് ചെയ്ത് പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് ഭരണനേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമപ്രകാരമുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കാനുള്ള അവസരം തുലച്ചുകളയുന്നത് തൃശൂരിന്റെ ഭാവിയോടു ചെയ്യുന്ന വലിയ ചതിയായിരിക്കുമെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു. ഇപ്പോൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടവരാണ് പ്ലാനിന്റെ ആദ്യഘട്ട ഉപജ്ഞാതാക്കൾ. ഇത്രയും വലിയൊരു പദ്ധതിയിൽ പോരായ്മകളുണ്ടാകാം. എന്നാൽ പോരായ്മകളും പരാതികളും ചർച്ച ചെയ്താണ് പരിഹരിക്കേണ്ടത്. അല്ലാതെ വികസനവിരുദ്ധവുമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടല്ലെന്നും മേയർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.