ജെറുസലേം:ഒറ്റ തലയുമായി ജീവിച്ചുവന്ന 13 മാസം പ്രായമായ സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയതിന്റെ ആഹ്‌ളാദത്തില്‍ ഇസ്രായേല്‍.ആദ്യമായാണ് സയാമീസ് ഇരട്ടകളെ ഇസ്രായേലില്‍ വിജയകരമായി വേര്‍പെടുത്തുന്നത്.പേരു വെളിപ്പെടുത്താത്ത പെണ്‍കുട്ടികള്‍ സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്.
ബീര്‍ഷെബ നഗരത്തിലെ സൊറോക്ക മെഡിക്കല്‍ സെന്ററിലായിരുന്നു സയാമീസ് ഇരട്ട കുട്ടികള്‍ 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കു വിധേയരായത്. മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവില്‍ ഇസ്രായേലില്‍നിന്നും വിദേശത്തുനിന്നുമുള്ള 12 വിദഗ്ധരുടെ പങ്കാളിത്തത്തിലായിരുന്നു അതീവ സങ്കീര്‍ണ്ണമായ സര്‍ജറി .
രണ്ടു കുട്ടികളും സ്വയം ശ്വസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് സൊറോക്ക പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി എല്‍ഡാഡ് സില്‍ബര്‍സ്റ്റീന്‍ പറഞ്ഞു.ലോകത്താകെ 20 തവണ മാത്രം നടത്തിയ ഓപ്പറേഷന്‍ ഇസ്രായേലില്‍ ആദ്യമായാണ് നടത്തുന്നത്. തലയോട്ടി ഭാഗികമായി പുനര്‍നിര്‍മ്മിച്ചായിരുന്നു ഓപ്പറേഷന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26