ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും ഡിജിപിക്ക് മനസിലായില്ലെ? സര്‍ക്കാര്‍ സത്യവാങ്മൂലത്തെ രൂക്ഷമായി വിമര്‍ശച്ച് ഹൈക്കോടതി

ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും ഡിജിപിക്ക് മനസിലായില്ലെ? സര്‍ക്കാര്‍ സത്യവാങ്മൂലത്തെ രൂക്ഷമായി വിമര്‍ശച്ച് ഹൈക്കോടതി

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മോന്‍സണിന്റെ വീട്ടില്‍ പോയ ബഹ്റയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്നും കോടതി ചോദിച്ചു. മോന്‍സണ്‍ കേസില്‍ പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവര്‍ക്ക് മനസ്സിലായില്ലേ എന്ന് ചോദിച്ച കോടതി ഐ.ജി ലക്ഷ്മണയുടെ റോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്നും നിരീക്ഷിച്ചു. സത്യവാങ്മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കി. മോന്‍സണിന്റെ വീട് സന്ദര്‍ശിച്ച ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും അവിടെ നടക്കുന്ന തട്ടിപ്പ് ബോധ്യപ്പെട്ടില്ലേയെന്നും കോടതി ചോദിച്ചു.

നാട്ടില്‍ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നോ എന്നും എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോന്‍സണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നുമുള്ള നിരവധി ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാണ് കോടതിയില്‍ നിന്നും സര്‍ക്കാരിന് നേരിടേണ്ടി വന്നത്.

2019 മെയ് മാസം 11ാം തിയ്യതിയാണ് മോന്‍സണിനെതിരെ ഇന്റലിജന്‍സ് അന്വേഷണത്തിന് എ.ഡി.ജി.പി മനോജ് എബ്രഹാം ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് മോന്‍സണ്‍ തന്റെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. മോന്‍സണിനെതിരെ സംശയം ഉണ്ടായിട്ടും പൊലീസ് എന്തിന് സംരക്ഷണം നല്‍കി. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഭാഗമായ ഈ കേസ് പൊലീസ് അന്വേഷിച്ചാല്‍ മതിയാകുമോ എന്നും കോടതി ആരാഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.