കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതിയുടെ മകളുടെ വിവാഹത്തില്‍ മന്ത്രി ആര്‍ ബിന്ദു പങ്കെടുത്തത് വിവാദമാകുന്നു

 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതിയുടെ മകളുടെ വിവാഹത്തില്‍ മന്ത്രി ആര്‍ ബിന്ദു പങ്കെടുത്തത് വിവാദമാകുന്നു

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ മന്ത്രി പങ്കെടുത്തത് വിവാദമാകുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് കേസിലെ പ്രതിയായ അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പ്രതിയുടെ മകള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കേസില്‍ ഇനി പിടികൂടാനുള്ള പ്രതികളില്‍ ഒരാളാണ് അമ്പിളി മഹേഷ്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായ അമ്പിളി ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

അമ്പിളി മഹേഷ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ ഒളിവിലായതിനാണ് ഇവരെ പിടികൂടാന്‍ സാധിക്കാത്തതെന്നാണ് നേരത്തെ പൊലീസ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയില്‍ ആര്‍ഭാഡമായി നടന്നത്.
അതേസമയം വിവാഹത്തില്‍ പങ്കെടുത്തത് സംബന്ധിച്ച് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വന്തം മണ്ഡലത്തില്‍ നടന്ന വിവാഹമായതിനാലാണ് മന്ത്രി ആര്‍ ബിന്ദു പങ്കെടുത്തതെന്നാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.