സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്; പാക്-ചൈനീസ് ബന്ധമെന്ന് കണ്ടെത്തല്‍; ഇബ്രാഹിം പുല്ലാട്ടിലിന് 168 പാക് പൗരന്മാരുമായി ബന്ധം

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്; പാക്-ചൈനീസ് ബന്ധമെന്ന് കണ്ടെത്തല്‍; ഇബ്രാഹിം പുല്ലാട്ടിലിന് 168 പാക് പൗരന്മാരുമായി ബന്ധം

തിരുവനന്തപുരം: കേരളത്തിലെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിന് പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തല്‍. കേസിലെ പ്രതിയായ മലയാളി പാകിസ്ഥാന്‍, ബംഗ്ലാദേശി, രണ്ട് ചൈനീസ് പൗരന്മാര്‍ എന്നിവര്‍ക്ക് കോള്‍ റൂട്ടുകള്‍ വിറ്റുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിലെ പ്രതിയായ കാടമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍ 168 പാക് പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

പാക്കിസ്ഥാന്‍കാരനായ മുഹമ്മദ് റഹീം, ബംഗ്ലാദേശ് സ്വദേശി സാഹിര്‍, ചൈനീസ് വനിതകളായ ഫ്ലൈ, ലീ എന്നിവര്‍ക്കാണ് റൂട്ടുകള്‍ വിറ്റത്. ഇവര്‍ മാസങ്ങളോളം ഇന്ത്യയില്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചുവെന്ന ഗുരുതര കണ്ടെത്തലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 35 ലക്ഷം രൂപ ഇബ്രാഹിം പുല്ലാട്ടിന് ഇടപാടില്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

ഇബ്രാഹിം പുല്ലാട്ടിന്റെ നടപടി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു പ്രതിയായ അബ്ദുള്‍ ഗഫൂര്‍ നല്‍കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് ചാരവൃത്തിക്ക് പാക് പൗരനെ കേന്ദ്രീകരിച്ച് 'റോ' അന്വേഷണം തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.