അയര്‍ലന്‍ഡിന്റെ മധ്യസ്ഥയായ വിശുദ്ധ ബ്രിജിത്ത

അയര്‍ലന്‍ഡിന്റെ മധ്യസ്ഥയായ വിശുദ്ധ ബ്രിജിത്ത

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 01

യര്‍ലന്‍ഡിന്റെ മധ്യസ്ഥയായ വിശുദ്ധ ബ്രിജിത്ത അള്‍സ്റ്റൈറില്‍ 450 ല്‍ ഒരു ഡ്രൂയിഡ് വിശ്വാസികളുടെ കുടുംബത്തിലാണ് ജനിച്ചത്. ലിയോഘൈര്‍ രാജാവിന്റെ രാജധാനിയിലെ ഒരു കവിയായിരുന്നു ബ്രിജിത്തയുടെ പിതാവ്.

തന്റെ ചെറുപ്രായത്തില്‍ തന്നെ ബ്രിജിത്ത ഒരു സന്യാസിനിയാകണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. കാലക്രമേണ അവള്‍ സന്യാസവൃതം സ്വീകരിച്ചു. മറ്റുള്ള ഒരുകൂട്ടം സ്ത്രീകളുമായി അവള്‍ കില്‍ദാരേയില്‍ ഒരു കന്യാസ്ത്രീ മഠം സ്ഥാപിച്ചു. പിന്നീടവള്‍ കോണ്‍ലേഡ് നയിച്ചിരുന്ന ഒരു സന്യാസിനീ സമൂഹത്തില്‍ ചേര്‍ന്നു.

പുരാതന കാലത്ത് കില്‍ദാരേയില്‍ വിജാതീയരുടെ ഒരമ്പലമുണ്ടായിരുന്നു. അവിടെ നിരന്തരം കത്തികൊണ്ടിരിക്കുന്ന ഒരു അഗ്‌നികുണ്ഡവുമുണ്ടായിരുന്നു. വിശുദ്ധ ബ്രിജിത്തും സന്യാസിനീമാരും ഈ അഗ്‌നികുണ്ഡം നശിപ്പിക്കാതെ അതൊരു ക്രിസ്ത്യന്‍ അടയാളമായി സൂക്ഷിച്ചു വന്നു. അയര്‍ലന്‍ഡിലെ ഡ്രൂയിഡിസം ക്രിസ്തുമത വിശ്വാസത്തിനു വഴിമാറികൊടുത്ത പൊതുപ്രക്രിയയോട് യോജിച്ചായിരുന്നു ഇത്.

ദൈവ പ്രകൃതത്തെ പറ്റിയുള്ള ഭാഗികവും പരിക്ഷണാത്മകവുമായ ഉള്‍കാഴ്ചയാണ് തങ്ങളുടെ വിശ്വാസമെന്നാണ് ഭൂരിഭാഗം ഡ്രൂയിഡുകളും പറയുന്നത്. അവര്‍ അന്വഷിച്ചു കൊണ്ടിരുന്ന ആ ഉള്‍കാഴ്ച ക്രിസ്തുമതത്തിലാണ് അവര്‍ക്ക് കാണുവാന്‍ കഴിഞ്ഞത് എന്നും ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു.

ഒരു അശ്രമാധിപ എന്ന നിലയില്‍ വിശുദ്ധ ബ്രിജിത്ത നിരവധി ഐറിഷ് സമിതികളില്‍ പങ്കെടുത്തിട്ടുണ്ട്. ഐറിഷ് സഭയുടെ നയങ്ങളില്‍ വിശുദ്ധയുടെ സ്വാധീനം നിര്‍ണായകമായിരുന്നു.

ബ്രിജിത്തയുടെ അമ്പത് വര്‍ഷത്തെ സമര്‍പ്പിത ജീവിതം കൊണ്ട് അയര്‍ലന്‍ഡ് മുഴുവനും അവര്‍ സ്ഥാപിച്ച സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മൂലം സമാധാനം ആസ്വദിച്ചു. ദീര്‍ഘകാലത്തെ വിശ്രമ രഹിതമായ അധ്വാനത്താല്‍ ക്ഷീണിതയായ വിശുദ്ധ ബ്രിജിത്ത 523 ഫെബ്രുവരി ഒന്നിന് ദിവംഗതയായി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ടസ്‌കസിലെ ബ്രിജീത്ത്

2. അള്‍സെറ്ററിലെ സിന്നിയാ

4. അയര്‍ലന്റുകാരനായ ക്രെവന്ന

3. മെയിന്‍സ് രൂപതയിലെ ക്ലാരൂസ്

5. വിശുദ്ധ ബ്രിജിത്തായുടെ പിന്‍ഗാമിയായ ദുര്‍ലുഗ്ദാക്ക്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.