വ്യാജപീഡന പരാതിക്കേസില്‍ സഹായിച്ചു; ശിവശങ്കറിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി സ്വപ്ന

വ്യാജപീഡന പരാതിക്കേസില്‍ സഹായിച്ചു; ശിവശങ്കറിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി സ്വപ്ന

തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡന പരാതി കേസില്‍ ശിവശങ്കര്‍ സഹായിച്ചെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ട് ജോലി സംഘടിപ്പിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടിരുന്നതായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ കാര്യം സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്.

സ്വപ്ന പ്രതിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് കേസില്‍ ക്രൈംബ്രാഞ്ച് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കറിന്റെ ഇടപെടലുകള്‍ വെളിപ്പെടുത്തുന്ന പുതിയ ആരോപണം സ്വപ്ന നടത്തിയത്. നിലവില്‍ ഈ കേസിലോ സ്വപ്ന ആരോപിച്ച മറ്റ് കേസുകളിലോ ശിവശങ്കറിനെതിരായ അന്വേഷണം സംസ്ഥാന ഏജന്‍സികള്‍ നടത്തിയിട്ടില്ല. എയര്‍ എന്ത്യ സാറ്റ്‌സ് എച്ച് ആര്‍ മാനേജരായിരുന്ന സ്വപ്നയാണ് അന്ന് വ്യാജ പരാതി ഉണ്ടാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ആകെ പത്ത് പ്രതികളാണ് കേസിലുളളത്. എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബാണ് ഒന്നാം പ്രതി.

താന്‍ സത്യം പറഞ്ഞതിന്റെ പ്രതികാരമാണ് പെട്ടെന്നുളള ക്രൈംബ്രാഞ്ച് നടപടി. മുന്‍പ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ശിവശങ്കര്‍ ഇടപെട്ടിരുന്നതായും അധികാരം ഉപയോഗിച്ച് തന്നെ ആക്രമിക്കാനാണ് ഇപ്പോള്‍ ശിവശങ്കര്‍ ശ്രമിക്കുന്നതെന്നും സ്വപ്ന അഭിപ്രായപ്പെട്ടു. തനിക്കെതിരായ എല്ലാം നടപടികളും നേരിടുക തന്നെ ചെയ്യുമെന്ന് സ്വപ്ന അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.