ഹിജാബ് വിവാദം: നിര്‍ണായക വിധി ഇന്ന്; കര്‍ണാടകയില്‍ സുരക്ഷ വര്‍ധിപ്പിച്ചു, ബെംഗ്‌ളുരുവില്‍ നിരോധനാജ്ഞ

ഹിജാബ് വിവാദം: നിര്‍ണായക വിധി ഇന്ന്; കര്‍ണാടകയില്‍ സുരക്ഷ വര്‍ധിപ്പിച്ചു, ബെംഗ്‌ളുരുവില്‍ നിരോധനാജ്ഞ

ബെംഗ്‌ളൂരു: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10.30-നാണ് കേസ് കോടതിയുടെ പരിഗണനക്ക് വരുന്നത്. 11 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിന് ശേഷം ഫെബ്രുവരി 25ന് കേസ് വിധി പറയാന്‍ മാറ്റിവെച്ചിരുന്നു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.

അതേസമയം വിധി വരുന്നതുമായി ബന്ധപ്പെട്ട് ബെംഗ്‌ളൂരു നഗരത്തില്‍ മാര്‍ച്ച് 21 വരെ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു . പ്രതിഷേധങ്ങളും ആഹ്ലാദ പ്രകടനങ്ങളും വിലക്കിയിട്ടുണ്ട്.

ഹിജാബ് നിരോധനത്തില്‍ ഭരണഘടനാപരമായ വിഷയങ്ങള്‍ ഉള്ളതിനാല്‍ വിശദമായി പരിശോധിക്കണമെന്ന് ഇന്നലത്തെ വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദത്തിന് തുടക്കമിട്ടത്.

സംഭവത്തെത്തുടര്‍ന്ന് വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മതാചാര വസ്ത്രങ്ങള്‍ ധരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.