രാജ്യത്ത് പുതിയ സൈബര്‍ സുരക്ഷാ മാര്‍ഗരേഖ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

രാജ്യത്ത് പുതിയ സൈബര്‍ സുരക്ഷാ മാര്‍ഗരേഖ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സൈബര്‍ സുരക്ഷാ മാര്‍ഗരേഖ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

വിവരച്ചോര്‍ച്ച, വൈറസ്/മാല്‍വെയര്‍ ആക്രമണം, ഹാക്കിങ്, വ്യാജ മൊബൈല്‍ ആപ്പുകള്‍, ഡിജിറ്റല്‍ ആള്‍മാറാട്ടം അടക്കം 20 തരം സൈബര്‍ സുരക്ഷാപ്രശ്നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എല്ലാ സ്ഥാപനങ്ങളും അവരുടെ ഐടി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന ലോഗ് 180 ദിവസത്തേക്ക് സൂക്ഷിക്കണം. സുരക്ഷാ പ്രശ്നം റിപ്പോര്‍ട്ട് ചെയ്താല്‍ ഇതും ഒപ്പം നല്‍കണം.

കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട്-ഇന്‍) ഏപ്രില്‍ 28നാണ് ഇതുസംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കിയത്. ഇന്റര്‍നെറ്റ് ഉപയോ​ഗത്തില്‍ സ്വകാര്യത ഉറപ്പുനല്‍കുന്ന വിപിഎന്‍ കമ്പനികള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന ചട്ടത്തില്‍ പ്രതിഷേധിച്ച്‌ മൂന്ന് കമ്പനികള്‍ ഇന്ത്യയിലെ സെര്‍വറുകള്‍ നീക്കിയിരുന്നു.

രാജ്യത്തെ നിയമം പാലിക്കാന്‍ കഴിയാത്ത കമ്പനികള്‍ രാജ്യം വിടുന്നതാണ് നല്ലതെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിലപാട്. സൈബര്‍ സുരക്ഷാ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടാല്‍ ആറ് മണിക്കൂറിനുള്ളില്‍ കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ അറിയിക്കണമെന്ന് പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.