ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന്...

ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന്...

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി ഏഴാം ക്ലാസിലെ കുട്ടികള്‍ പഠിക്കുന്ന സാമൂഹിക ശാസ്ത്ര പുസ്തകത്തിലെ ഒന്നാം പാഠത്തിന്റെ ശീര്‍ഷകം ഇങ്ങനെ- യൂറോപ്പ് പരിവര്‍ത്തനപാതയില്‍ അതിനു കീഴില്‍ മ്യൂസിയമാക്കി മാറ്റിയ ഹഗിയ സോഫിയാ കത്തീഡ്രലിന്റെ ചിത്രം! അതിനും കീഴില്‍ വിശേഷിച്ച് ഒന്നും പറയാനില്ലെന്ന വണ്ണം ഏതാനും വാക്യങ്ങള്‍ എഴുതിയിട്ട്, നിഷ്‌കളങ്കമെന്നു തോന്നാവുന്ന ഒരു ചോദ്യം: ഇത്തരം ചരിത്രസ്മാരകങ്ങള്‍ നിലനിന്നിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളിന് ലോക ചരിത്രത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?

തുര്‍ക്കിയിലെ സുപ്രധാന ക്രൈസ്തവ ദൈവാലയമായിരുന്ന 'ഹഗിയ സോഫിയ' ഖലിഫ ആക്രമിച്ച് മോസ്‌കാക്കിയതും അതു പിന്നീട് ജനാധിപത്യ സര്‍ക്കാര്‍ മ്യൂസിയമാക്കിയതും എങ്ങനെയാണ് യൂറോപ്പിന്റെ പരിവര്‍ത്തന പാതയാകുന്നത് എന്ന് ആര്‍ക്കെങ്കിലും മനസിലാകുന്നുണ്ടോ? അതിപ്രധാനമായ ഒരു ക്രൈസ്തവ കേന്ദ്രത്തെയും ജനതയേയും യുദ്ധത്തിലൂടെ ഇസ്ലാമിക ഖാലിഫേറ്റ് അധിനിവേശം നടത്തി ഇല്ലായ്മ ചെയ്തതിന്റെ വീരസ്യമാണ് ശീര്‍ഷകത്തിലും പടത്തിലും വിവരണത്തിലും ഒളിഞ്ഞിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലായാലും ഇല്ലെങ്കിലും കുട്ടികള്‍ക്ക് അങ്ങനെ തന്നെ മനസിലാകണം എന്ന് ഈ പാഠം ഇതുപോലെ വിഭാവനം ചെയ്ത് രൂപകല്‍പന നല്‍കിയവര്‍ക്ക് നിര്‍ബന്ധമുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ മേഖല ഖാലിഫേറ്റിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ആരൊക്കെയോ ഇവിടെ ശ്രമിക്കുന്നു എന്നര്‍ത്ഥം. ഈ പാഠപുസ്തകം തയ്യാറാക്കിയ കമ്മിറ്റി അംഗങ്ങളെയും അന്തിമ തീരുമാനമെടുത്ത മഹാപ്രഭൃതികളെയും കേരള ജനത ഒന്നു പരിചയപ്പെട്ടിരിക്കേണ്ടതല്ലേ?

യുഡിഎഫ് മന്ത്രിസഭയില്‍ മുസ്ലിം ലീഗിന്റെ അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഈ പരിഷ്‌കരണം പാഠപുസ്തകത്തില്‍ വരുത്തിയത്. പിന്നീട് തീവ്രവാദി എര്‍ദോഗന്‍ ഈ മ്യൂസിയത്തെ മോസ്‌ക് ആക്കി മാറ്റിയപ്പോള്‍ അത് പാര്‍ട്ടി പത്രമായ ചന്ദ്രികയിലൂടെ ആഘോഷമാക്കിയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. എര്‍ദോഗന്റെ നടപടിയെ വാഴ്ത്തിപ്പാടിയ സാദിഖലി തങ്ങളെത്തന്നെയാണ് മുസ്ലീം ലീഗിന്റെ അധ്യക്ഷനായി വാഴിച്ചതും. അങ്ങേരാണ് അരമനകളില്‍ ഈയിടെ മതേതരത്വ പ്രഭാഷണവുമായി വന്ന് ചായയും കുടിച്ച് പോയത്.

കേരള രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നല്ല തമാശയാണ്. യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ ഇസ്ലാമിക മിതവാദികള്‍ എല്ലാം ഖാലിഫേറ്റു ശൈലിയാക്കും. എല്‍ഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ ഇസ്ലാമിക തീവ്രവാദികള്‍ എല്ലാം ഖാലിഫേറ്റു ശൈലിയിലാക്കും. മതേതരവിശ്വാസികള്‍ ബ്ലിങ്കസ്യ. ഒപ്പം മതേതരത്വം ഉറപ്പാക്കുന്ന ഭരണഘടനയെ തിരുത്താന്‍ ഹിന്ദുത്വ വാദികളും ശരിയത്തുകാരും ദാസ് കാപ്പിറ്റലുകാരും കിണഞ്ഞു പരിശ്രമിക്കുന്നു. കലികാലം എന്നല്ലാതെ എന്തു പറയാന്‍.

എന്നാലും നമ്മുടെ ഒരു കാര്യം!

ചാവറയച്ചനെ പരിഗണിക്കാതെയുള്ള നവോത്ഥാന നായകരുടെ ലിസ്റ്റും യൂറോപ്പിന്റെ പരിവര്‍ത്തന വിശേഷവും ഉള്‍പ്പടെയുള്ള പാഠങ്ങള്‍ നമ്മുടെ നൂറുകണക്കിന് സ്‌കൂളുകളില്‍ സന്യസ്തരും വൈദികരും ഉള്‍പ്പടെയുള്ള ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ 2014 മുതല്‍ പഠിപ്പിച്ചിട്ടും ഇതുവരെ ഇതില്‍ അവര്‍ക്കാര്‍ക്കും ഒരു പ്രശ്‌നവും തോന്നാതിരുന്നത് എന്തുകൊണ്ടാണ്? ഇത്തരം വിഷയങ്ങളൊന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും രൂപതാ വിദ്യാഭ്യാസ കോര്‍പ്പറേറ്റ് കേന്ദ്രങ്ങളുടെയും ശ്രദ്ധയില്‍ പെടാതിരുന്നത് എന്തു കൊണ്ടാണ്?

വിദ്യാഭ്യാസ മേഖലയിലെ 'സ്തുത്യര്‍ഹമായ സേവനങ്ങള്‍' എന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്നത് കെട്ടിടം പണിയലോ അധ്യാപക നിയമനമോ അഡ്മിഷന്‍ കൊടുക്കലോ മാത്രമാണോ? വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തലങ്ങളില്‍ വ്യക്തമായ രാഷ്ട്രീയ-മതതാല്‍പര്യങ്ങളോടെ ചിലര്‍ നുഴഞ്ഞു കയറി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെ നിര്‍ബാധം സ്വാധീനിക്കുകയും തന്നിഷ്ടം പോലെ വളച്ചൊടിച്ച് പുസ്തമാക്കി പുറത്തിറക്കുകയും ചെയ്യുമ്പോള്‍, ഒരു ചിന്തയും വിശകലനവും കൂടാതെ, അതെല്ലാം 'തത്തമ്മേ പൂച്ച ... പൂച്ച' എന്ന ശൈലിയില്‍ ഏറ്റെടുക്കുകയും വിനീത വിധേയരായി അവ പഠിപ്പിക്കാന്‍ സന്നദ്ധരാകുകയും ചെയ്യുന്ന ഗുരുഭൂതങ്ങളും ടീച്ചേഴ്‌സ് ഗില്‍ഡുകളും സ്‌കൂളുകളും ഏകോപന സംവിധാനങ്ങളുമുള്ള കേരള കത്തോലിക്കാ സഭയ്ക്ക് ഇനി അഭിമാനത്തോടെ പറയാം: ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന്... പക്ഷേ, നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സുവിശേഷ പ്രഘോഷണമാണ് നടക്കുന്നതെന്നു മാത്രം ദയവു ചെയ്ത് ഇനി പറയരുത്.

NB: മാനസാന്തരത്തിനും നവീകരണത്തിനും വേണ്ടിയുള്ള കാലമാണിത്. സ്‌കൂള്‍-കോളേജ്-ആശുപത്രി കെട്ടിടങ്ങളില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന പഴകിയ ശൈലി വിട്ട് എവിടെ നിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ അറിയാത്ത കാറ്റിന്റെ ചിറകിലേറാന്‍ ഇനിയും നാം അമാന്തിക്കുമോ?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.