പാലക്കാടും ഗുരുവായൂരും വാഹനാപകടത്തില്‍ പരിക്കേറ്റ നായ്ക്കളുടെ ശരീരത്തില്‍ വെടിയുണ്ട; തീവ്രവാദ പരിശീലനത്തിനായി ഉപയോഗിച്ചതെന്ന് സൂചന

പാലക്കാടും ഗുരുവായൂരും വാഹനാപകടത്തില്‍ പരിക്കേറ്റ നായ്ക്കളുടെ ശരീരത്തില്‍ വെടിയുണ്ട; തീവ്രവാദ പരിശീലനത്തിനായി ഉപയോഗിച്ചതെന്ന് സൂചന

പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ട നായ്ക്കളുടെ ശരീരത്തില്‍ വെടിയുണ്ടകളും കണ്ടെത്തി. കഴിഞ്ഞ ദിവസം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ രണ്ട് നായ്ക്കളുടെ ശരീരത്തില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഈ നായ്ക്കളെ തീവ്രവാദ പരിശീലനത്തിനായി രാജ്യവിരുദ്ധര്‍ ഉപയോഗിച്ചുവെന്നാണ് പുറത്ത് വരുന്ന സൂചന.

മൂന്ന് നായ്ക്കള്‍ക്കാണ് സമാനമായ രീതിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റത്. പാലക്കാട്, ഗുരുവായൂര്‍, ചെറുതുരുത്തി എന്നിവടങ്ങളില്‍ നിന്നായിരുന്നു നട്ടെല്ല് തകര്‍ന്ന നിലയില്‍ നായ്ക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവയ്ക്ക് മണ്ണുത്തിയിലെ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. സിനിമാ താരവും, മൃഗസ്‌നേഹിയുമായ പ്രദീപ് പയ്യൂര്‍ ആണ് നായ്ക്കളെ മണ്ണുത്തിയില്‍ എത്തിച്ചത്.

ചികിത്സയുടെ ഭാഗമായി നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് നായ്ക്കളുടെ ശരീരത്തില്‍ വെടിയുണ്ട തറച്ച നിലയില്‍ കണ്ടത്. രണ്ട് നായ്ക്കളുടെ ശരീരത്തിലാണ് വെടിയുണ്ട ഉണ്ടായിരുന്നത്. നേരത്തെ ആലപ്പുഴ, കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങളിളും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രദീപ് പറയുന്നു.

രാജ്യദ്രോഹികള്‍ നായ്ക്കളെ വെട്ടി പരിക്കേല്‍പിച്ച് തീവ്രവാദ പരിശീലനം നടത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ കേന്ദ്ര സംഘം അന്വേഷണം നടത്തണമെന്ന് പ്രദീപ് പയ്യൂര്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.