ഡല്‍ഹി മോഡല്‍ ബംഗ്ലാദേശിലും: കാമുകിയെ കൊന്ന് 35 കഷണങ്ങളാക്കി; തലയില്ലാത്ത മൃതദേഹം ബോക്‌സിനുള്ളില്‍

ഡല്‍ഹി മോഡല്‍ ബംഗ്ലാദേശിലും: കാമുകിയെ കൊന്ന് 35 കഷണങ്ങളാക്കി; തലയില്ലാത്ത മൃതദേഹം ബോക്‌സിനുള്ളില്‍

ഡാക്ക: ബംഗ്ലാദേശില്‍ കാമുകിയെ കൊന്ന് 35 കഷണങ്ങളാക്കി കാമുകന്‍. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് അബുബക്കര്‍ എന്ന യുവാവ് കവിതാ റാണിയെന്ന കാമുകിയെയാണ് കൊലപ്പെടുത്തിയത്. പൊലീസെത്തി വീട് പരിശോധിച്ചപ്പോള്‍ തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബോക്‌സില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തല

മറ്റൊരു പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പോളിത്തീന്‍ കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

നവംബര്‍ ആറിന് യുവാവ് ജോലിക്ക് എത്താത്തിനെത്തുടര്‍ന്ന് തൊഴിലുടമ യുവാവിനെ തിരക്കി ആളെ അയയ്ക്കുകയായിരുന്നു. എന്നാല്‍ വാടക വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ വീട്ടുടമസ്ഥന്‍ പൊലീസിനെ വിളിച്ചു വരുത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

അതേസമയം കൊല്ലപ്പെട്ട വനിതയുടെ കൈകള്‍ കാണാനില്ലായിരുന്നു. കവിതാ റാണിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. നവംബര്‍ ഏഴിനാണ് പൊലീസ് അബുബക്കറിനെ പിടികൂടിയത്.

പങ്കാളി സപ്നയ്‌ക്കൊപ്പം കഴിയുകയായിരുന്നു ഇയാള്‍. ഗോബര്‍ചാക്കയിലെ വീട്ടില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇവര്‍. അതിനിടയിലാണ് കവിതയുമായി യുവാവ് അടുക്കുന്നത്. സപ്ന സ്ഥലത്ത് ഇല്ലാതിരുന്ന ദിവസം കവിതയെ യുവാവ് വീട്ടിലേക്ക് വിളിക്കുകയായിരുന്നു. യുവാവിന് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് യുവാവ് കവിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

പിന്നാലെ ശരീരം വെട്ടി മുറിച്ച് 35 കഷണങ്ങളാക്കി. പലയിടങ്ങളിലായി കളയാനായിരുന്നു യുവാവിന്റെ പദ്ധതി. എന്നാല്‍ പോളിത്തീനില്‍ പൊതിഞ്ഞ് കൈകള്‍ മാത്രം കളയാനാണ് ഇയാള്‍ക്ക് സാധിച്ചത്. അതിനിടയിലാണ് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു സംഭവത്തില്‍ ഡല്‍ഹിയില്‍ പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി വനപ്രദേശത്ത് ഉപേക്ഷിച്ച യുവാവ് അറസ്റ്റിലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.