എട്ട് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം മനപ്പൂര്‍വം കടലില്‍ ഇടിച്ചിറക്കി?യതാണെന്ന് റിപ്പോര്‍ട്ട്

എട്ട് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം മനപ്പൂര്‍വം കടലില്‍ ഇടിച്ചിറക്കി?യതാണെന്ന് റിപ്പോര്‍ട്ട്

ക്വാലാലംപൂര്‍: എട്ട് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 മനപ്പൂര്‍വം കടലില്‍ ഇടിച്ചിറക്കിയതാണെന്ന് റിപ്പോര്‍ട്ട്. 25 ദിവസം മുമ്പ് കണ്ടെത്തിയ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് വിദഗ്ധര്‍ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ബ്രിട്ടീഷ് എന്‍ജിനയറായ റിച്ചാര്‍ഡ് ഗോഡ്‌ഫ്രേയും എം.എച്ച് 370ന്റെ അവശിഷ്ടങ്ങള്‍ തെരയുന്ന ബാലിന്‍ ഗിബ്‌സണ്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. 

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍, ഡോറിന്റെ ഭാഗങ്ങളില്‍ എന്നിവയില്‍ ഉണ്ടായിരിക്കുന്ന പൊട്ടലുകള്‍ പോറലുകള്‍ എന്നിവയില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മഡഗാസ്‌കറിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്നാണ് വിമാന അവശിഷ്ടങ്ങള്‍ ലഭിച്ചത്. മത്സ്യത്തൊഴിലാളി പ്രധാന്യമറിയാതെ വിമാന അവിശിഷ്ടങ്ങള്‍ സൂക്ഷിക്കുകയായിരുന്നു.

കടലില്‍ ഇടച്ചിറങ്ങുന്നതോടെ പൂര്‍ണമായും ഛിനനഭിന്നമാകുമെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമം പൈലറ്റിന്റെ ഭാഗത്ത് നിന്നുണ്ടായെന്നാണ് വിദഗ്ധരുടെ നിഗമനം. ഡാറിന് മുകളില്‍ കാണപ്പെടുന്ന നാല് അര്‍ധ സമാന്തര പിളര്‍പ്പുകള്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒരെണ്ണം തകര്‍ന്നതിന്റെ ഫലമായുണ്ടായതാണ് എന്ന അനുമാനമാണ് വിമാനം ഇടിച്ചിറക്കിയതാണെന്ന നിഗമനത്തില്‍ വിദഗ്ധരെ എത്തിച്ചിരിക്കുന്നത്. 

ക്വാലാലംപൂരില്‍ നിന്നും ചൈനയിലെ ബീജിങ്ങിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് കരുതപ്പെടുന്നത്. 227 യാത്രക്കാരില്‍ 153 പേര്‍ ചൈനീസ് പൗരന്‍മാരായിരുന്നു. മലേഷ്യന്‍ പൈലറ്റായ സഹരി ഷാ ആയിരുന്നു അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത്. ഷാ മനഃപൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തുകയായിരുന്നു എന്ന ആരോപണം ആദ്യം തന്നെ ഉയര്‍ന്നെങ്കിലും ഷായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അത് നിഷേധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.