വായ്പാ നയം പ്രഖ്യാപിച്ചു;
പലിശ നിരക്കില്‍ മാറ്റമില്ല

വായ്പാ നയം പ്രഖ്യാപിച്ചു; </br>  പലിശ നിരക്കില്‍ മാറ്റമില്ല

മുംബൈ: റിസര്‍വ് ബാങ്ക് പുതുക്കിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപോ നിരക്ക് 4 ശതമാനം ആയി തന്നെ തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ തീരുമാനമായെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് റേറ്റും 4.25 ശതമാനം ആയി തന്നെ തുടരും. റിവേഴ്സ് റിപോ നിരക്ക് 3.35 ശതമാനം ആയും തുടരും. പണപ്പെരപ്പം വരും നാളുകളിലും ഉയര്‍ന്നു നില്‍ക്കുമെങ്കിലും കാര്‍ഷിക വിളകളിലെ നേട്ടം ശൈത്യകാലത്ത് ചെറിയ ആശ്വാസത്തിന് ഇട നല്‍കിയേക്കും.

2021ല്‍ പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് മൈനസ് 7.5 ശതമാനമാണ്. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 0.1 ശതമാനം ആയിരിക്കുമെന്നാണ് ആര്‍.ബി.ഐയുടെ പ്രതീക്ഷ. നാലാം പാദത്തില്‍ ഇത് 0.7 ശതമാനത്തില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും വായ്പാ നയത്തില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തിലാണ് ആര്‍.ബി.ഐ. കൊവിഡ് മഹാമാരി ഭാവി നിര്‍വചിക്കുന്ന വര്‍ഷമാണ് 2020. സ്പാനീഷ് ഫ്ളൂ സൃഷ്ടിച്ച ആഘാതത്തിനു സമാനമാണിത്. സാമ്പത്തിക നഷ്ടമാകട്ടെ 1930കളിലെ കടുത്ത മാന്ദ്യത്തിന് തുല്യമാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.

ആര്‍.ബി.ഐ വായ്പ നയം പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണിയിലും മുന്നേറ്റമുണ്ടായി. സെന്‍സെക്സ് 313.55 പോയിന്റ് ഉയര്‍ന്ന് 44,946,20 ലെത്തി. നിഫ്റ്റി 0.31ശതമാനം ഉയര്‍ന്ന് 13,174.65 ലാണ് വ്യാപാരം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.