ഒടുവില്‍ മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കാനൊരുങ്ങി ലോകായുക്ത; ഹര്‍ജി വെള്ളിയാഴ്ച്ച കേള്‍ക്കും

ഒടുവില്‍ മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കാനൊരുങ്ങി ലോകായുക്ത; ഹര്‍ജി വെള്ളിയാഴ്ച്ച കേള്‍ക്കും

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റി വിനിയോഗിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസ് പരിഗണിക്കാനൊരുങ്ങി ലോകായുക്ത. ഹര്‍ജി വെള്ളിയാഴ്ച്ച കേള്‍ക്കും. വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനാല്‍ പരാതിക്കാരനായ ആര്‍.എസ്. ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ലോകായുക്ത കേസ് പരിഗണിക്കാന്‍ സന്നദ്ധമായത്.

മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലീസുകാരന്റെയും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കിയെന്നാണ് കേസ്.

പണം അനുവദിക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കാന്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ലോകായുക്തയില്‍ വാദം. വാദത്തിനിടെ അതിരൂക്ഷമായി ലോകായുക്ത സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 18ന് വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. വിധി എതിരായാല്‍ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട കേസാണിത്.

ഹൈക്കോടതി ലോകായുക്തയില്‍ ഹര്‍ജി നല്‍കാന്‍ പരാതിക്കാരനോട് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടസ്ഥാനത്തില്‍ നല്‍കിയ ഹര്‍ജിയാണ് മറ്റന്നാള്‍ പരിഗണിക്കുന്നത്. നിര്‍ണായമായ കേസിലെ ലോകായുക്തയുടെ നിലപാട് മറ്റന്നാള്‍ അറിയാം. വിധി മുന്നില്‍ കണ്ട് ലോകായുക്ത നിയനം തന്നെ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.