കത്തോലിക്കാ സഭയെ തകർക്കുന്ന ഇല്ല്യൂമിനാറ്റി സംഘങ്ങൾ

കത്തോലിക്കാ സഭയെ തകർക്കുന്ന ഇല്ല്യൂമിനാറ്റി സംഘങ്ങൾ

കൊച്ചി: ഇല്ല്യൂമിനാറ്റി എന്താണ് എന്നു പൂര്‍ണ്ണമായി വിശദീകരിക്കുക പ്രയാസമാണ്. കാരണം അത്രമേൽ രഹസ്യാത്മകമായി പ്രവര്‍ത്തിക്കുന്ന, വളരെയധികം പഴക്കമുള്ള സംഘടനയാണിത്. ഈ സംഘടന 1776-ൽ സ്ഥാപിച്ചത് ജർമ്മൻ തത്ത്വചിന്തകനും, കാനൻ നിയമത്തിലും സിവിൽ നിയമത്തിലും പ്രൊഫസറായ ജർമ്മനിയിലെ ബവേറിയക്കാരൻ ആദം വെയ്‌ഷാപ്‌റ്റാണ്. മതങ്ങളെ അട്ടിമറിച്ച് സമൂഹത്തിൽ അരാജകത്വം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.

കത്തോലിക്കാ സഭയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിവച്ച ഈ രഹസ്യ സംഘത്തിൽ സെലിബ്രിറ്റികളടക്കം സമൂഹത്തിലെ നിരവധി വി.വി.ഐ.പികൾ അംഗങ്ങളാണ്. ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘം, ആഗോളതലത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പൈശാചികതയുടെ പ്രതിനിധികൾ കേരളത്തിലെ ക്രൈസ്തവരുടെ ഇടയിലും ഇന്ന് കേറിയിറങ്ങുന്നു.

വൈദികരുടെയിടയില്‍ മാത്രമാണ് നിഗൂഢ സംഘമായ ഇല്ല്യുമിനാറ്റിയിലെ കേഡറ്റുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് ആരും ചിന്തിക്കരുത്. കന്യാസ്ത്രികളുടെയിടയിലും അത്മായ സംഘടനകളിലും ശക്തമായ സാന്നിദ്ധ്യമായി ഇവര്‍ വളര്‍ന്നിരിക്കുന്നു. സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുബന്ധയിടങ്ങളിലും കയറിക്കൂടി സഭയെ പൊതുസമൂഹത്തിൽ തകർക്കുകയാണ് ഇല്ല്യൂമിനാറ്റി സംഘത്തിന്റെ ലക്ഷ്യം.

ദൈവനിഷേധത്തിന്റെ പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കുന്ന കമ്മ്യൂണിസവും പിശാചിന്റെ ഇംഗിതം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരായ ഇല്ല്യുമിനാറ്റിയും കൈകോര്‍ത്തുകൊണ്ടാണ് കത്തോലിക്കാസഭയിലേക്ക് നുഴഞ്ഞുകയറ്റം നടത്തുന്നത്. ആക്ടിവിസ്റ്റുകളുടെയും പരിസ്ഥിതിവാദത്തിന്റെയും വേഷത്തില്‍ നിരീശ്വര പ്രസ്ഥാനങ്ങളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത് ഇല്ല്യുമിനാറ്റി സംഘത്തിന്റെ ആശയത്താല്‍ നയിക്കപ്പെടുന്നവരാണ്. ഒറ്റനോട്ടത്തില്‍ നന്മയെന്നു തോന്നിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ യഥാര്‍ത്ഥ നന്മയില്‍നിന്നു ശ്രദ്ധതിരിക്കുന്നു. മതമില്ലാത്തതും ദൈവനിഷേധികളുടേതുമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയാതിരുന്നാല്‍ വന്നുഭവിക്കുന്നത് വലിയ ദുരന്തമായിരിക്കും.

ഇല്ല്യുമിനാറ്റിയുടെ പ്രവര്‍ത്തനങ്ങളും ഇത്തരത്തില്‍ത്തന്നെയാണ്. നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്നതോ പ്രഥമദൃഷ്ട്യാ നന്മയായി പരിഗണിക്കപ്പെടാവുന്നതോ ആയ രൂപത്തിലാണ് ഇവരുടെ ആശയങ്ങള്‍ മതങ്ങളിലും സമൂഹത്തിലും അവതരിപ്പിക്കുന്നത്. ആത്മീയതയുടെ മൂടുപടമണിഞ്ഞും ഇല്ല്യുമിനാറ്റിയുടെ ആശയങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആദ്ധ്യാത്മികമെന്നു കേള്‍ക്കുമ്പോള്‍ മറ്റൊന്നും നോക്കാതെ ഓടിക്കൂടുന്നവരാണ് ഇവിടെ ചൂഷണത്തിനു വിധേയരാകുന്നത്. അതിൽ വിശ്വാസികളും പെട്ടു പോകുന്നു. ഏറ്റവും വലിയ ദുരന്തവും ഈ കപട ആദ്ധ്യാത്മികതതന്നെ. വര്‍ത്തമാനകാലത്ത് വിനാശകരമായി വിതയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നതും,എന്നാല്‍ അധികമാരും ഗൗരവത്തോടെ കാണാത്തതുമായ ഇല്ല്യുമിനാറ്റി ആശയത്തെ സഭയും സമൂഹവും ഗൗരവത്തോടെ കാണണം.

ഗുരുതരമായ പല ദുരാചാരങ്ങളും തിന്മകളും സഭയിലും സമൂഹത്തിലും സ്ഥാനംപിടിച്ചത്, അവഗണിക്കപ്പെടാവുന്നവിധം നിസ്സാരതയില്‍ തുടക്കമിട്ടതു കൊണ്ടുതന്നെയാണ്. നിസ്സാരമായി കരുതി അവഗണിച്ച പലതും ഇന്ന് നീക്കം ചെയ്യാനാകാത്തവിധം സഭയെയും സമൂഹത്തെയും ഗ്രസിച്ചിരിക്കുന്ന ദുരാചാരങ്ങളായി നിലനില്‍ക്കുന്നു. സഭയെയും സഭാ പിതാക്കന്മാരേയും അനുസരിക്കാത്ത വൈദിക ഗണവും, സീറോ മലബാർ സഭയുടെ കുർബാനക്രമം മാർപാപ്പയുടെ അംഗീകാരമുണ്ടായിട്ടും, സന്യസ്തർ പോലും അതിനെതിരെ ജാഥ നടത്തിയത് എന്തിനാണെന്ന് അവരുടെ അധികാരികൾ വ്യക്തമാക്കണം.

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മന:പൂർവ്വം പ്രശ്നങ്ങളുണ്ടാക്കി സ്ഥാപനങ്ങളുടെ പ്രതിഛായ മോശമാക്കുകയാണ് കേരളത്തിലെ ഇല്ല്യൂമിനാറ്റിയുടെ പുതിയ അജണ്ട. കാഞ്ഞിരപ്പിള്ളിയിലെ അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നടന്നത് ഇക്കൂട്ടരുടെ ഹിഡൻ അജണ്ടയാണ്‌. മറ്റു ക്രൈസ്‌തവേതര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമാന പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇക്കൂട്ടർ മൗനം പാലിക്കുന്നു.മംഗളപത്രം സമര്‍പ്പിക്കാന്‍ മാത്രമറിയാവുന്ന പരാന്ന ജീവികളുടെ അടിമക്കൂട്ടമായ ചില സാംസ്‌കാരിക നായകരും ഇക്കൂട്ടത്തിലുണ്ട്.

യഥാര്‍ത്ഥ വിഷയത്തില്‍നിന്നു ജന ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി, നിസ്സാര വിഷയങ്ങളെ അമിത പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യുന്നത് ഇല്ല്യുമിനാറ്റിയുടെ ഒരു ശൈലിയാണ്. കത്തോലിക്കാ സഭയിലും ഇവര്‍ ഈ ശൈലി അവലംബിക്കുന്നു. കാഞ്ഞിരപ്പിള്ളിയിൽ നടന്നതും അത് തന്നെയാണ്. ദൈവ വചനത്തില്‍നിന്നും വ്യക്തിപരമായ പ്രാര്‍ത്ഥനകളില്‍ നിന്നുമെല്ലാം അകന്നു നില്‍ക്കുന്ന ഇവര്‍ക്ക് ഇടവകകളിലെ വിശ്വാസികളുമായി നല്ല അടുപ്പം സൂക്ഷിക്കും. എല്ലാവരുടെയും അംഗീകാരം പിടിച്ചുപറ്റാന്‍ സാധിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. എന്നാല്‍, ദൈവ വചനവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളില്‍നിന്നു തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുകയും, ആത്മീയ വിഷയങ്ങള്‍ക്കു പകരം ലോകകാര്യങ്ങളും വീട്ടു കാര്യങ്ങളുമൊക്കെ ചര്‍ച്ചയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്യും. വിശ്വാസികളുടെ ആദരവും സ്നേഹവും നേടിയെടുക്കാന്‍ അസാമാന്യമായ പാടവം ഇവര്‍ക്കുണ്ട്.

സഭയിലും സഭയ്ക്കു പുറത്തും വിശാലമായ പ്രവര്‍ത്തന മണ്ഡലങ്ങള്‍ ഈ നിഗൂഢ സംഘത്തിനുണ്ട്. ഓരോ മേഖലകളിലും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയാണ് ഇല്ല്യുമിനാറ്റി സംഘം അവലംബിക്കുന്നതെങ്കിലും ലക്‌ഷ്യം ഒന്നുതന്നെയാണ്. കത്തോലിക്കാ സഭയുടെയുള്ളില്‍ അവലംബിക്കുന്ന ശൈലിയില്‍ ആയിരിക്കില്ല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സാമൂഹ്യസംഘടനകളിലും അവലംബിക്കുന്നത്. ആത്മീയ മേഖലയില്‍ ആത്മീയമായിത്തന്നെ ഇവര്‍ വ്യാപരിക്കുന്നു.

ഇല്ല്യുമിനാറ്റി സംഘത്തില്‍പ്പെട്ടവരുടെ അശ്ളീല കഥകളോ മറ്റു കുറ്റകൃത്യങ്ങളോ പുറലോകം അറിയാറില്ല. തങ്ങളുടെ തെറ്റുകള്‍ മറച്ചുവച്ചുകൊണ്ട്, നിരപരാധികളും വിശുദ്ധജീവിതം നയിക്കുന്നവരുമായ വൈദികരുടെമേലും മെത്രാന്മാരുടെമേലും കുറ്റാരോപണം നടത്തി, അവരെയും സഭയെയും അവഹേളിക്കുകയെന്നതാണ് ഇല്ല്യുമിനാറ്റി സംഘത്തിന്റെ പ്രവര്‍ത്തനരീതി. ഇന്ന് സീറോ മലബാർ സഭയിലെ ചില മെത്രാന്മാരെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ അവർക്കു മാത്രം എതിരെയല്ല, മറിച്ച് കത്തോലിക്കാ സഭയെ ലക്ഷ്യമിട്ട് 'ഇല്ല്യുമിനാറ്റി' സംഘം നടത്തിയ ആക്രമണങ്ങളാണെന്ന് വിശ്വാസികൾ തിരിച്ചറിയണം.

കത്തോലിക്കാ സഭയ്ക്കു പുറത്തുള്ള ആക്ടിവിസങ്ങള്‍ സഭയ്ക്കുള്ളിലേക്കു കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഇല്ല്യുമിനാറ്റി സംഘമാണ്. ലോകത്തിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി സഭയിലെ നിയമങ്ങള്‍ പരിഷ്ക്കരിക്കാനുള്ള പിശാചിന്റെ അജണ്ടയാണ് ഇല്ല്യുമിനാറ്റി സംഘം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വിശ്വാസികളുടെയിടയില്‍ വിഭാഗിയത വളര്‍ത്തുകയും വിജാതിയത നടപ്പാക്കുകയും ചെയ്യുന്നതില്‍ 'ഇല്ല്യുമിനാറ്റി' സംഭാവന വളരെ വലുതാണെന്നു പറയാതിരിക്കാന്‍ കഴിയില്ല. കാലഘട്ടത്തിന് അനുസരണമായി ദൈവത്തിന്റെ നിയമങ്ങള്‍ പരിഷ്കരിച്ച്, ലോകത്തിന്റെ നിയമങ്ങളെപ്പോലെ ആക്കണമെന്നു വാദിക്കുന്ന 'നവലിബറല്‍' പൈശാചികതയുടെ വക്താക്കളാണ് ഇന്ന് സീറോ മലബാർ സഭയെ എതിർക്കുന്നത്.

ജനങ്ങളുടെ നേരെ തിരിഞ്ഞുള്ള കുര്‍ബാനാ ക്രമത്തെ സംബന്ധിച്ചുള്ള കോലാഹലങ്ങൾ അവ അംഗീകരിച്ചു കിട്ടാനുള്ള വെറും നാടകമാണെന്ന് തിരിച്ചറിയാന്‍ ഇനിയെങ്കിലും വിശ്വാസികള്‍ തയ്യാറാകണം. ഇല്ല്യുമിനാറ്റി സംഘത്തിന്റെ നിര്‍ദ്ദേശമില്ലാതെ വായ്‌ തുറക്കാനുള്ള അവകാശം പോലും ഇക്കൂട്ടർക്കില്ല. സത്യ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പുകമറ മാത്രമാണിത്. കത്തോലിക്കാ സഭയെയും ക്രിസ്തീയതയെയും അവഹേളിക്കാന്‍ കഴിയുമെങ്കില്‍, ഏതറ്റംവരെയും അധഃപതിക്കാന്‍ ഇല്ല്യുമിനാറ്റികൾ തയ്യാറാകുന്നു.

നാം ഏതു പക്ഷത്തു നില്‍ക്കണമെന്നു തീരുമാനിക്കാനുള്ള സമയമാണിത്. കത്തോലിക്കാ സഭയുടെ നില നില്പിനുതന്നെ ആധാരമായ നിയമങ്ങളെയും ചട്ടങ്ങളെയും മാറ്റിമറിക്കണമെന്ന് മുറവിളി കൂട്ടുന്നവരുടെ പിന്നിലെ ശക്തി ഇല്ല്യുമിനാറ്റിയാണെന്ന് വിശ്വാസികൾ തിരിച്ചറിയണം. ക്രിസ്തുവിന്റെ സഭയോടൊപ്പം നിൽക്കാനും ശ്ലൈഹിക പാരമ്പര്യം പിന്തുടർന്ന് മാർപാപ്പയോടും സിനഡിനോടും ചേർന്ന് കത്തോലിക്കാ വിശ്വാസത്തിൽ സഞ്ചരിക്കാനും നമുക്ക് കഴിയട്ടെ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.