യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനമുമായി ഡിഎംആര്‍സി; മൊബൈല്‍ ക്യുആര്‍ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തി

യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനമുമായി ഡിഎംആര്‍സി; മൊബൈല്‍ ക്യുആര്‍ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) തങ്ങളുടെ നെറ്റ്വര്‍ക്കിലുടനീളം യാത്ര ചെയ്യുന്നതിനായി സൗകര്യപ്രദവും തടസരഹിതവുമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ക്യുആര്‍ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. 'ഡിഎംആര്‍സി ട്രാവല്‍' എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഈ ആപ്പ് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഇന്ന് മെട്രോ ഭവനിലെ ആസ്ഥാനത്ത് നിന്ന് ഡിഎംആര്‍സി മാനേജിംഗ് ഡയറക്ടര്‍ ഡോ.വികാസ് കുമാര്‍ ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. മൊബൈല്‍ ആപ്പ് ഉപയോഗിച്ച്, യാത്രക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങാം. കൂടാതെ, യാത്രക്കാര്‍ക്ക് വേഗമേറിയതും കാര്യക്ഷമവുമായ ടിക്കറ്റിംഗ് പ്രക്രിയ അനുഭവിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.

യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ പേയ്മെന്റ് രീതികളെ ആപ്പ് പിന്തുണയ്ക്കും. അതിനാല്‍, യാത്രക്കാര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട പേയ്മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഇടപാട് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും സാധിക്കും.

കൂടാതെ, ഈ ആപ്പിന് ട്രാവല്‍ പ്ലാനര്‍, സ്റ്റേഷന്‍ വിവരങ്ങള്‍, സ്മാര്‍ട്ട് കാര്‍ഡ് റീചാര്‍ജ് തുടങ്ങിയ സവിശേഷതകളും ഉണ്ട്. കയറുന്ന സ്ഥലം മുതല്‍ ഇറങ്ങുന്ന സ്ഥലം വരെയുള്ള റൂട്ട് വിവരങ്ങളും ആപ്പ് കാണിക്കുന്നു. ഒരാള്‍ക്ക് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കാണാനും ടിക്കറ്റുകള്‍ റീബുക്ക് ചെയ്യാനും കഴിയും.

പണമടച്ചതിന് ശേഷം, ആപ്പ് ഒരു മൊബൈല്‍ ക്യുആര്‍ ടിക്കറ്റ് ജനറേറ്റ് ചെയ്യും. നിങ്ങളുടെ യാത്രയ്ക്കിടെ പ്രവേശനത്തിനും പുറത്ത് കടക്കുന്നതിനുമായി എഎഫ്‌സി (ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍) ഗേറ്റില്‍ ഈ ക്യൂആര്‍ ടിക്കറ്റ് കാണിക്കണം.

വ്യൂ ട്രാന്‍സാക്ഷന്‍' മെനുവില്‍ വാങ്ങിയ ടിക്കറ്റുകള്‍ കാണാനുള്ള ഓപ്ഷനും ആപ്പ് നല്‍കുന്നു, ആവശ്യാനുസരണം നിങ്ങളുടെ ടിക്കറ്റുകള്‍ ആക്സസ് ചെയ്യാനും നിയന്ത്രിക്കാനും നിങ്ങളെ അനുവദിക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.