മന്ത്രിസഭാ യോഗം ഇന്ന് ; കരുവന്നൂര്‍ പ്രശ്‌ന പരിഹാരം ഉള്‍പ്പെടെ പ്രധാന ചര്‍ച്ചകള്‍

മന്ത്രിസഭാ യോഗം ഇന്ന് ; കരുവന്നൂര്‍ പ്രശ്‌ന പരിഹാരം ഉള്‍പ്പെടെ പ്രധാന ചര്‍ച്ചകള്‍

തിരുവനന്തപുരം: സഹകരണ മേഖലയിലെ തട്ടിപ്പ് അടക്കം നിരവധി വിവാദങ്ങള്‍ കത്തി നില്‍ക്കേ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കരുവന്നൂര്‍ പ്രതിസന്ധി അടക്കം സഹകരണ മേഖലയിലെ പ്രശ്‌ന പരിഹാരം സംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ യോഗം വിലയിരുത്തും. സഹകരണ വകുപ്പിലെയും കേരളാ ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇടപാടുകാരുടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റ് സഹകരണ സംഘങ്ങളില്‍ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കാനാണ് ആലോചന. സഹകരണ നിയമഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിട്ട് വന്നാല്‍ മാത്രമേ  സഹകരണ സംരക്ഷണ നിധി അടക്കമുള്ള കാര്യങ്ങളിലെ സാങ്കേതികത്വം ഒഴിയുകയുള്ളു. ഈ സാഹചര്യമടക്കം നിലവിലെ സ്ഥിതി മന്ത്രിസഭാ യോഗം വിലയിരുത്തും. അതേ സമയം സഹകരണ സംഘം ഭാരവാഹികളുടെ ഓണ്‍ലൈന്‍ മീറ്റിംഗും ഇന്ന് നടക്കുന്നുണ്ട്.

റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനം എടുത്തേക്കും. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ ദീര്‍ഘകാല കരാര്‍ ആണ് സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് കമ്മീഷന്‍ റദ്ദാക്കിയത്. ഇപ്പോള്‍ വൈദ്യുതി നിയമത്തിലെ  108-ാം  വകുപ്പ് അനുസരിച്ച്   കമ്മീഷന് നിര്‍ദേശം നല്‍കാനാണ്   ശ്രമം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ കരാര്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.