വിശുദ്ധ നാട്ടിലെ സഘർഷത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വത്തിക്കാൻ

വിശുദ്ധ നാട്ടിലെ സഘർഷത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വത്തിക്കാൻ

വത്തിക്കാൻ: വിശുദ്ധ നാട്ടിൽ വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടതിനു പിന്നാലെ യുദ്ധത്തിന് മധ്യസ്ഥത വഹിക്കാൻ വത്തിക്കാൻ തയാറാണെന്ന് സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ. മധ്യപൂർവേഷ്യയിലും ഇസ്രയേലിലും, പാലസ്തീനിലും ഗാസ മുനമ്പിലും സംഭവിക്കുന്ന നിഷ്ട്ടൂരമായ ക്രൂരതകൾ വേദനാജനകമാണെന്ന് കർദിനാൾ പറഞ്ഞു. ഞായറാഴ്ച്ച മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് മാർപാപ്പാ നടത്തിയ സമാധാനത്തിനായുള്ള അഭ്യർത്ഥനയും അദേഹം അനുസ്മരിച്ചു.

ഇസ്രയേലിനെതിരായ ഭീകരാക്രമണം മനുഷ്യത്വരഹിതമെന്നാണ് കർദ്ദിനാൾ പിയട്രോ വിശേഷിപ്പിച്ചത്. സുക്കോട്ട് പെരുന്നാൾ വാരാഘോഷം സമാപിച്ച് സിംചത് തോറ ദിനം ആഘോഷിക്കാനൊരുങ്ങിയ ആയിരക്കണക്കിന് ഇസ്രായേലികൾക്കെതിരെ ഹമാസും മറ്റ് സൈനികരും കഴിഞ്ഞ ശനിയാഴ്ച നടത്തിയ ഭീകരാക്രമണം മനുഷ്യത്വരഹിതമാണ്.

പരിശുദ്ധ സിംഹാസനം പൂർണവും ഉറച്ചതുമായ അപലപനം പ്രകടിപ്പിക്കുന്നു. കൂടാതെ ഗാസയിൽ ബന്ദികളാക്കിയ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. ദുരിതം ബാധിച്ച കുടുംബങ്ങളോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഇപ്പോഴും യുദ്ധത്തിന്റെ ഞെട്ടലിൽ കഴിയുന്നവർക്കായും പരിക്കേറ്റവർക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നെന്ന് കർദിനാൾ പറഞ്ഞു.

യുക്തിബോധം വീണ്ടെടുക്കുകയും വിദ്വേഷത്തിന്റെ അന്ധമായ യുക്തി ഉപേക്ഷിക്കുകയും അക്രമത്തെ ഒരു പരിഹാരമായി നിരാകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇസ്രയേലും ഹമാസും തമ്മിലുള്ള ചർച്ചക്ക് എത്രമാത്രം ഇടമുണ്ടെന്ന് അറിയില്ല. എന്നിരുന്നാലും ചർച്ച ഉടനടി നടത്തേണ്ടതാണ്. നിരപരാധികളായ പൗരന്മാരുടെ മരണം ഒഴിവാക്കുന്നതിന് ചർച്ച അത്യന്താപേഷിതമാണ്.

നീതിയുടെ അടിസ്ഥാനത്തിൽ മാത്രമേ സമാധാനം സാധ്യമാകൂ. "ഓപ്പസ് ഇയുസ്റ്റിറ്റിയാ പാക്സ്" എന്ന് പറയാൻ ലാറ്റിനുകൾ ഇഷ്ടപ്പെട്ടു, നീതിയില്ലാതെ മനുഷ്യർക്കിടയിൽ സമാധാനം ഉണ്ടാകില്ല. ഭൂരിപക്ഷത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റിക്കൊണ്ട് പാലസ്തീനികൾക്കും ഇസ്രയേലികൾക്കും സമാധാനത്തിലും സുരക്ഷിതത്വത്തിലും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുന്ന ദ്വിരാഷ്ട്ര പരിഹാരമാണ് വിശുദ്ധഭൂമിയിൽ സാധ്യമായ ഏറ്റവും വലിയ നീതിയെന്ന് തോന്നുന്നെന്ന് കർദിനാൾ കൂട്ടിച്ചേർത്തു.

മുൻ സംഘട്ടനങ്ങൾ മുതൽ ഹമാസ് കൈവശം വച്ചിരിക്കുന്ന ബന്ദികളെ പോലും ഉടനടി തിരികെ കൊണ്ടുവരുന്നത് മാത്രമാണ് സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന പരിഹാരം. ഈ അർത്ഥത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയതും ആവർത്തിച്ചതുമായ ഹൃദയംഗമമായ അഭ്യർത്ഥന ശക്തമായി പുതുക്കുന്നു. ഇസ്രയേലിന്റെ നിയമാനുസൃതമായ പ്രതിരോധത്തിൽ ഗാസയിൽ താമസിക്കുന്ന പാലസ്തീൻ പൗരന്മാരുടെ ജീവൻ അപകടത്തിലാകരുത് എന്ന് മാത്രം. മറ്റേതൊരു മാനുഷിക നിയമത്തെയും പോലെ ഈ സംഘട്ടനത്തിലും പൂർണമായും മാനിക്കപ്പെടേണ്ടത് ന്യായമാണ്.

പരിശുദ്ധ സിംഹാസനം എല്ലായ്‌പ്പോഴും എന്നപോലെ ആവശ്യമായ ഏത് മധ്യസ്ഥതയ്ക്കും തയ്യാറാണ്. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു മധ്യസ്ഥതക്കും തയാറാണ്. ജറുസലേം നഗരത്തിന്റെ സുരക്ഷ പ്രധാന പ്രശ്നമാണ്. പാലസ്തീനികളും ഇസ്രയേലികളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചയിലൂടെ ഒരു പരിഹാരം കണ്ടെത്താൻ കഴിയും. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രോത്സാഹനവും പിന്തുണയും ലഭിക്കുക വഴി ചർച്ച സു​ഗമമാകും.

യേശു ജനിക്കുകയും ജീവിച്ചു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ഭൂമിയുടെ അവിഭാജ്യ ഘടകമാണ് ക്രിസ്ത്യാനികൾ. ക്രിസ്ത്യൻ സാന്നിധ്യമില്ലാതെ പാലസ്തീനെയോ ഇസ്രയേലിനെയോ ആർക്കും സങ്കൽപ്പിക്കാൻ കഴിയില്ല. അത് തുടക്കം മുതൽ അവിടെയുണ്ട്. 150 ഓളം കുടുംബങ്ങളുള്ള ഗാസയിലെ ചെറിയ കത്തോലിക്കാ സമൂഹം വളരെയധികം ദുരിതമനുഭവിക്കുകയാണെന്നത് സത്യമാണ്. ഒരു അംഗം കഷ്ടപ്പെടുമ്പോൾ മുഴുവൻ സഭയും കഷ്ടപ്പെടുന്നു. അങ്ങനെ നാമെല്ലാവരും കഷ്ടപ്പെടുന്നു.

ഇസ്രായേലികൾക്കുവേണ്ടിയും പലസ്തീനികൾക്കുവേണ്ടിയും ക്രിസ്ത്യാനികൾക്കും യഹൂദർക്കും മുസ്ലീങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ജറുസലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കാം... എന്റെ സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും സമാധാനം ഉണ്ടാകട്ടെ എന്നും കർദിനാൾ പറഞ്ഞു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.