കളമശേരിയിലെ സ്‌ഫോടനം ആസൂത്രിതം; പൊട്ടിത്തെറിച്ചത് ടിഫിന്‍ ബോക്‌സ് ബോംബ്: കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി

കളമശേരിയിലെ സ്‌ഫോടനം ആസൂത്രിതം; പൊട്ടിത്തെറിച്ചത്  ടിഫിന്‍ ബോക്‌സ് ബോംബ്: കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി

കൊച്ചി: കളമശേരിയില്‍ നടന്ന സ്‌ഫോടനം ആസൂത്രിതമെന്ന് പൊലീസ്. പൊട്ടിയത് ടിഫിന്‍ ബോക്‌സ് ബോംബാണെന്നാണ് പ്രഥമിക നിഗമനം. ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.

പൊട്ടിത്തെറി നടന്ന സ്ഥലത്തേക്ക് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെത്തി. കൊച്ചി യൂണിറ്റില്‍ നിന്നുള്ള പ്രത്യേക സംഘമാണ് കളമശേരിയില്‍ എത്തിയത്. സ്ഫോടനം നടന്ന സ്ഥലം പരിശോധിച്ച് ഇവര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.

ഇന്ന് രാവിലെ രാവിലെ 9.400 നാണ് കളമശേരിയില്‍ ഉഗ്രസ്ഫോടനം ഉണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.യഹോവാ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്ഫോടനം നടന്നത്.

ഏകദേശം 2500 ഓളം പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. മൂന്ന് ദിവസമായി നടന്നു വരുന്ന പ്രാര്‍ത്ഥനാ കണ്‍വെന്‍ഷന്റെ സമാപന ദിവസമായിരുന്നു. എല്ലാവരും പ്രാര്‍ത്ഥനാ സമയത്ത് കണ്ണടച്ചിരിക്കുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.

കളമശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.