ബില്ലുകള്‍ പാസാക്കാതെ ഗവര്‍ണര്‍; സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സര്‍ക്കാര്‍

ബില്ലുകള്‍ പാസാക്കാതെ ഗവര്‍ണര്‍; സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സര്‍ക്കാര്‍

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് സുപ്രീം കോടതിയില്‍. ബില്ലുകള്‍ പാസാക്കാത്ത ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

നിലവില്‍ 12 ബില്ലുകളിലാണ് ഗവര്‍ണര്‍ തീരുമാനമെടുക്കാതെ വച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാകണം. മാത്രമല്ല ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണം. സംസ്ഥാന സര്‍ക്കാറിനെതിരെ രാഷ്ട്രീയ എതിരാളിയെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍, നിയമന ഉത്തരവുകള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയിലൊന്നിലും ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മാസങ്ങളായി തുടരുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

രാജ് ഭവന് മുന്നില്‍ പെട്രോള്‍ ബോംബെറിഞ്ഞ വിഷയത്തില്‍ രാജ്ഭവന്‍ സര്‍ക്കാറിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.