കളമശേരി സ്‌ഫോടനം: മാർട്ടിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു; പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കണമെന്ന് പൊലിസ്

കളമശേരി സ്‌ഫോടനം: മാർട്ടിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു; പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കണമെന്ന് പൊലിസ്

കൊച്ചി: കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അടക്കം അന്വേഷിക്കണമെന്നു പൊലീസ് കോടതിയെ അറിയിച്ചു. കൂടുതൽ കാര്യങ്ങളിൽ അന്വേഷണം വേണം. പ്രതിക്ക് അഭിഭാഷകന്റെ ആവശ്യമുണ്ടെങ്കിൽ അത് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.

ഏഴ് ദിവസത്തെ കസ്റ്റഡി നൽകാം എന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ യുഎപിഎ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇതിന് പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. പത്ത് വർഷത്തിലധികം മാർട്ടിൻ വിദേശത്തുണ്ടായിരുന്നതിൽ ഈ വഴിയുള്ള ബന്ധങ്ങളും മാർട്ടിന്റെ സാമ്പത്തിക ഇടപാടുകളുമെല്ലാം അന്വേഷണവിധേയമാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് ഉൾപ്പടെ പൂർത്തിയാക്കുക.

അഭിഭാഷകനെ ആവശ്യമില്ലെന്ന് മാർട്ടിൻ കോടതിയിൽ പറഞ്ഞിരുന്നു. തനിക്ക് തന്റെ ശബ്ദത്തിൽ തന്നെ കോടതിയിൽ സംസാരിക്കണമെന്നും അതിനാലാണ് അഭിഭാഷകനെ വേണ്ടാത്തതെന്നുമാണ് മാർട്ടിൻ കോടതിയെ അറിയിച്ചത്. ജയിലിൽ ഉദ്യോഗസ്ഥർ നല്ല പെരുമാറ്റമായിരുന്നുവെന്നും അവർ നന്ദി പറയുന്നുവെന്നും മാർട്ടിൻ കോടതിയെ അറിയിച്ചു.

അതേസമയം, കളമശേരി സ്ഫോടനത്തിൽ മരണം നാലായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചു. ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയി (61) യാണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇവർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.