ചീഫ് സെക്രട്ടറിക്കെതിരായ അഴിമതി കേസ്: കെജരിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് അയച്ചു

ചീഫ് സെക്രട്ടറിക്കെതിരായ അഴിമതി കേസ്: കെജരിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് അയച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി നരേഷ് കുമാറിന്റെ അഴിമതിക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയ്ക്ക് റിപ്പോര്‍ട്ട് അയച്ചു.

ചീഫ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനും അന്വേഷണ വിധേയമായി കൂടുതല്‍ പോസ്റ്റിങില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കെജരിവാള്‍ സിബിഐയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അയച്ചു.

313 കോടി രൂപയുടെ ലാഭം ഒരു സ്വകാര്യ കമ്പനിക്ക് ഉറപ്പാക്കാനായി ദേശീയപാത അതോറിറ്റി ഉള്‍പ്പെട്ട ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ കൃത്രിമം കാണിച്ചതായാണ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണം. ഈ ആരോപണങ്ങള്‍ക്ക് പുറമേ ബംനോളിയിലെ ഭൂവുടമകളുടെ ബന്ധുവായ ഒരാള്‍ ചീഫ് സെക്രട്ടറിയുടെ മകന് ജോലി നല്‍കിയെന്ന പരാതിയിലും വിജിലന്‍സ് മന്ത്രി അതിഷി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടാതെ ബാംനോളി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച എല്ലാ ഫയലുകളിലും സമന്‍സ് അയക്കുകയും ചെയ്തു.

എന്നാല്‍ അഴിമതിക്കേസുകളില്‍ വിജിലന്‍സ് നടപടിക്കായി കാത്തിരിക്കുന്ന നിക്ഷിപ്ത താല്‍പര്യമുള്ളവരുടെ ചെളിവാരിയെറിയലാണ് തനിക്കെതിരായ ആരോപണങ്ങളും അഴിമതിയെന്നുമാണ് ചീഫ് സെക്രട്ടറി കുമാര്‍ പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.