റിട്ടയേര്‍ഡ് ഹര്‍ട്ടായി ഗില്‍ മടങ്ങി; മികച്ച റണ്‍ റേറ്റില്‍ ഇന്ത്യ ബാറ്റിങ് തുടരുന്നു

റിട്ടയേര്‍ഡ് ഹര്‍ട്ടായി ഗില്‍ മടങ്ങി; മികച്ച റണ്‍ റേറ്റില്‍ ഇന്ത്യ  ബാറ്റിങ് തുടരുന്നു

മുംബൈ: ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 28.1 ഓവര്‍ പിന്നിടുമ്പോള്‍ 202 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി നേടി. താരത്തിന്റെ ഏകദിന കരിയറിലെ 13-ാം അര്‍ധ സെഞ്ചുറിയാണിത്. 65 പന്തില്‍ നിന്ന് 79 റണ്‍സെടുത്തു നില്‍ക്കേ പേശീവലിവ് കാരണം ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

നേരത്തേ നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 29 പന്തില്‍ 47 റണ്‍സെടുത്ത താരത്തെ ടിം സൗത്തി കെയ്ന്‍ വില്യംസണിന്റെ കൈയ്യിലെത്തിച്ചു.

നേരത്തേ ടോസ് നേടിയ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി.

എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച ഇന്ത്യ മുഴുവന്‍ പോയന്റും സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ന്യൂസീലന്‍ഡാകട്ടെ ആദ്യ നാല് മത്സരങ്ങള്‍ വിജയിച്ചശേഷം പിന്നീടുള്ള നാലെണ്ണവും തോറ്റു. അവസാന മത്സരത്തില്‍ ജയിച്ച് നാലാം സ്ഥാനത്തോടെ സെമി ഉറപ്പാക്കി.

2019 ഏകദിന ലോകകപ്പില്‍ 18 റണ്‍സിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നത്. 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അവര്‍ എട്ട് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ച് കപ്പടിച്ചു. അതിന് സ്വന്തംനാട്ടില്‍ പകരം വീട്ടാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്ത്യയ്ക്ക് ഈ മത്സരം.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

ടീം ന്യൂസീലന്‍ഡ്: ഡെവന്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.