സഭ പിരിഞ്ഞാല്‍ സ്പീക്കറും കസ്റ്റംസിന് മുന്നിലേക്ക്; ഇഡിയും ചോദ്യം ചെയ്യും

സഭ പിരിഞ്ഞാല്‍ സ്പീക്കറും കസ്റ്റംസിന്  മുന്നിലേക്ക്; ഇഡിയും ചോദ്യം ചെയ്യും

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സമ്മേളനത്തിനു ശേഷം ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ക്ക് ഉടന്‍ വൈകാതെ നല്‍കും. സ്പീക്കറെ ചോദ്യം ചെയ്യാന്‍ തടസങ്ങളില്ലെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് കസ്റ്റംസിന്റെ നിര്‍ണായക നീക്കം.

വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. നിയമ സഭയോടുള്ള ആദര സൂചകമായി സഭ സമ്മേളിക്കുന്ന സമയത്ത് ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം കഴിയുന്നതു വരെ കസ്റ്റംസ് കാത്തിരിക്കുന്നത്.

നിയമസഭ കഴിഞ്ഞാലുടന്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് തീരുമാനം. എന്‍ഫോഴ്‌സ്‌മെന്റും ശേഖരിച്ചിട്ടുള്ളതിനാല്‍ സ്പീക്കറെ ചെയ്‌തേക്കും. സ്വപ്നയും സരിത്തും കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും ചേര്‍ന്ന് ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്. ഈ തുക ദുബായില്‍ കൈപ്പറ്റിയ മലപ്പുറം സ്വദേശികളായ രണ്ടുപേരെ കസ്റ്റംസ് ഈ ആഴ്ച ചോദ്യം ചെയ്യും.

ഡോളര്‍ കടത്തില്‍ സ്പീക്കര്‍ ശ്രീരാമകൃ്ഷണന്റെ പങ്കാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.