ഇടുക്കി: വാഴവരയില്‍ സ്വകാര്യ ഫാമിലെ സ്വിമ്മിങ് പൂളില്‍ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മോര്‍പ്പാളയില്‍ ജോയസ് എബ്രഹാമാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനേയും അനുജന്റെ ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ ഭര്‍ത്താവിനെയും ഇയാളുടെ അനുജന്റെ ഭാര്യയേയും ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാല് മാസം മുന്‍പാണ് ജോയ്സും ഭര്‍ത്താവ് എം.ജെ എബ്രഹാമും കാനഡയില്‍ നിന്ന് നാട്ടിലെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തതിനാല്‍ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടില്‍ ഇളയ അനുജന്‍ ഷിബുവിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം.
വെള്ളിയാഴ്ച ഉച്ചയോടെ ഫാം സന്ദര്‍ശിക്കാന്‍ എത്തിയവരാണ് സ്വിമ്മിങ് പൂളില്‍ മൃതദേഹം കണ്ടത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഈ സമയം ഷിബുവന്റെ ഭാര്യ ഡയാന വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് നാട്ടുകാരാണ് പൊലീസില്‍ വിവരമറിച്ചത്.
ഇന്നലെ രാവിലെ ജോയ്സിനെ സമീപവാസികള്‍ കണ്ടിരുന്നു. ജോയ്സ് ഉള്‍പ്പടെ താമസിക്കുന്ന തറവാട് വീടിനുള്ളില്‍ തീപിടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ട്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഇടുക്കിയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26