ഇന്ത്യ @2023: പുതിയ പാര്‍ലമെന്റ് മന്ദിരം മുതല്‍ സുരക്ഷാ വീഴ്ച വരെ

ഇന്ത്യ @2023: പുതിയ പാര്‍ലമെന്റ് മന്ദിരം മുതല്‍ സുരക്ഷാ വീഴ്ച വരെ

ഇന്ത്യക്ക് 2023 ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച വര്‍ഷമാണ്. ഒരു പുതിയ പാര്‍ലമെന്റ്, രണ്ട് വിജയകരമായ ബഹിരാകാശ ദൗത്യങ്ങള്‍, തകര്‍ന്ന തുരങ്കത്തിനുള്ളിലെ ഫലപ്രദമായ രക്ഷാദൗത്യം. ഒപ്പം നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നതിലേക്ക് നയിച്ച വടക്കുകിഴക്കന്‍ വംശീയ അക്രമങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന രാജ്യത്തെ വനിതാ ഗുസ്തി താരങ്ങള്‍ അങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ജനുവരി

ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച് നിരവധി ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ രാഗത്തെത്തി. ഈ തിരിച്ചടിയോടെയാണ് 2023 ന് തുടക്കം കുറിച്ചതെന്ന് പറയാം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റങ് പൂനിയ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധം രാജ്യമെങ്ങും അലയടിച്ചു.

ഡബ്ല്യുഎഫ്ഐ പിരിച്ചുവിടണമെന്നും അതിന്റെ പ്രസിഡന്റിനെ പുറത്താക്കണമെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിരവധി ഗുസ്തി താരങ്ങള്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ധര്‍ണ നടത്തി.

ഫെബ്രുവരി

ഇപ്പോള്‍ റദ്ദാക്കിയ ഡല്‍ഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. 2022 ജൂലൈയില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സിസോദിയയുടെ അറസ്റ്റില്‍ കലാശിച്ച സംഭവങ്ങളുടെ ശൃംഖല ആരംഭിച്ചത്.

മാര്‍ച്ച്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതുമാണ് മാര്‍ച്ചില്‍ വാര്‍ത്തകളില്‍ ഇടം നേടിയ പ്രധാന സലംഭവം.

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും മേഘാലയയിലും നാഗാലാന്‍ഡിലും ഭരണ സഖ്യങ്ങളിലെ പങ്കാളിയായി അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. ത്രിപുരയില്‍ 32 സീറ്റുകള്‍ നേടി. മുതിര്‍ന്ന സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിക്കൊപ്പം നാഗാലാന്‍ഡില്‍ അധികാരം നിലനിര്‍ത്തി. മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു. എന്‍പിപിയും ബിജെപിയും അഞ്ച് വര്‍ഷം ഒരുമിച്ച് സംസ്ഥാനം ഭരിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ വെവ്വേറെയാണ് മത്സരിച്ചത്. എന്നാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വീണ്ടും സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചു.

മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷം രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി.

ഏപ്രില്‍

ഇന്ത്യ ഔദ്യോഗികമായി ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. ഈ വര്‍ഷം പകുതിയോടെ 142.86 കോടിയിലെത്തുമെന്ന് കണക്കാക്കുന്നു. ചൈനയേക്കാള്‍ 142.57 കോടി.

കൂടാതെ ഉത്തര്‍പ്രദേശില്‍ ഗുണ്ടാസംഘമായി മാറിയ രാഷ്ട്രീയക്കാരന്റെ ഏറ്റുമുട്ടലും ഖാലിസ്ഥാനി വിഘടനവാദിയുടെ അറസ്റ്റും രാജ്യം കണ്ടു. ഏപ്രില്‍ 15 ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫും വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം തീവ്ര സിഖ് മതപ്രഭാഷകനും വാരിസ് പഞ്ചാബ് ഡി തലവനുമായ അമൃതപാല്‍ സിങിനെ അറസ്റ്റ് ചെയ്തു.

മെയ്

ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ മെയ് മൂന്നിന് ആഹ്വാനം ചെയ്ത 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചില്‍' മണിപ്പൂരിലെ വിവിധ സ്ഥലങ്ങളില്‍ അക്രമാസക്തമായ സംഘര്‍ഷങ്ങളോടെയാണ് മെയ് മാസത്തിന്റെ തുടക്കം. മെയ്‌തേയ് വിഭാഗത്തിന് പട്ടികജാതി വര്‍ഗ പദവി നല്‍കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവാണ് സംഘര്‍ഷത്തിന് കാരണമായത്. പിന്നീടങ്ങോട്ട് തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്കാണ് മണിക്കൂര്‍ സാക്ഷ്യം വഹിച്ചത്. നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും അഗ്‌നിക്കിരയായി. യുവതികള്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു. നിരവധി കുട്ടികളെ രക്ഷിതാക്കള്‍ ക്യാമ്പുകളില്‍ ഉപേക്ഷിച്ചു. സ്വന്തം വീടും ഉപജീവനമാര്‍ഗവും ഇല്ലാതായി.

രണ്ട് യുവതികളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. മണിപ്പൂരില്‍ ഭരണ സംവിധാനവും ക്രമസമാധാനവും പൂര്‍ണമായും തകര്‍ന്നുവെന്ന് കോടതി വിലയിരുത്തി. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തി. പെണ്‍കുട്ടികളെ നഗ്‌നരാക്കി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം മാത്രമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്.

എന്നിരുന്നാലും മാസാവസാനം ഇന്ത്യയ്ക്ക് ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം ലഭിച്ചു. നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്ന് 971 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ മന്ദിരത്തില്‍ യഥാക്രമം ലോക്സഭയില്‍ 888 പാര്‍ലമെന്റംഗങ്ങളെയും രാജ്യസഭയില്‍ 300 പേരെയും പാര്‍പ്പിക്കാന്‍ കഴിയും.

ജൂണ്‍

ചെന്നൈയിലേക്കുള്ള കോറോമാണ്ടല്‍ എക്സ്പ്രസ്, എസ്എംവിടി ബെംഗളൂരു-ഹൗറ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ച് 280 ലധികം ആളുകള്‍ മരിച്ചു. 850 ലധികം പേര്‍ക്ക് പരിക്കേറ്റു.  ജൂണ്‍ രണ്ടിന് ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപമായിരുന്നു അപകടം.

ജൂലൈ

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയ്ക്ക് അടുത്ത മാസവും ദുരന്തം തുടര്‍ന്നു.

ഹിമാചല്‍ പ്രദേശിലെ ശക്തമായ മണ്ണിടിച്ചിലില്‍ ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങള്‍, നിരവധി കെട്ടിടങ്ങളുടെ തകര്‍ച്ച എന്നിവയും രാജ്യം കണ്ടും. മൂന്ന് തവണ കനത്ത മഴ ഹിമാചലില്‍ നാശം വിതച്ചു. വെള്ളപ്പൊക്കം, മേഘവിസ്‌ഫോടനം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചിലുകള്‍, തുടങ്ങിയ അതിരൂക്ഷമായ സംഭവങ്ങള്‍ മാണ്ഡി, കുളു, മണാലി, ഷിംല എന്നിവിടങ്ങളിലും കാന്‍ഗ്രയുടെ ചില ഭാഗങ്ങളിലും ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. സംസ്ഥാനത്തിന് 12,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

എന്നിരുന്നാലും പ്രക്ഷുബ്ധമായ മാസത്തില്‍ ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍- 3ന്റെ വിക്ഷേപണമായിരുന്നു ജൂലൈ 14 ന്.

ഓഗസ്റ്റ്

ഓഗസ്ത് 23 ന് ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങിയ ചന്ദ്രയാന്‍-3 ചരിത്രം കുറിച്ചതിന്റെ ആഘോഷിക്കുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ 'സോഫ്റ്റ് ലാന്‍ഡിംഗ്' പൂര്‍ത്തിയാക്കി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.

സുപ്രീം കോടതി സ്റ്റേയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തിയത് കോണ്‍ഗ്രസിന് ആശ്വാസമായി. രാഹുലിന്റെ അംഗത്വം റദ്ദാക്കി ഏകദേശം നാല് മാസത്തിന് ശേഷമാണ് ലോക്സഭാ സെക്രട്ടേറിയറ്റ് അംഗത്വം പുനസ്ഥാപിച്ചത്.

സെപ്റ്റംബര്‍

ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയിലേയ്ക്ക് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഒഴുകിയെത്തി. ജി 20 നേതാക്കളുടെ പ്രഖ്യാപനം അംഗീകരിച്ചുകൊണ്ട് ഉച്ചകോടി സമാപിച്ചു. ലോകം ഭൗമ-രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇന്ത്യയുടെ പ്രസിഡന്റ് പദവി വന്നത്. കോവിഡ് -19 പാന്‍ഡെമിക്കിന്റെ രണ്ട് വര്‍ഷത്തിന് ശേഷം റഷ്യ- ഉക്രെയ്ന്‍ യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചു. ഈ ഇരട്ട സംഭവങ്ങളുടെ സാമ്പത്തിക ആഘാതം വികസ്വര, അവികസിത രാജ്യങ്ങളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തി.

ഒക്ടോബര്‍

ഡാം തുറന്നുവിട്ട് സിക്കിമില്‍ ആര്‍മി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 70-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ നാലിന് മാംഗന്‍, ഗാംഗ്ടോക്ക്, പാക്യോങ്, നാംചി എന്നിവയുള്‍പ്പെടെ കുറഞ്ഞത് നാല് ജില്ലകളിവല്‍ വെള്ളപ്പൊക്കമുണ്ടായി.

മാസാവസാനം സുപ്രീം കോടതി ഏകകണ്ഠമായി സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചു.
കേരളത്തില്‍ കൊച്ചിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷനിലല്‍ സ്‌ഫോടനം ഉണ്ടായി. ഏഴ് പേര്‍ മരിക്കുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നവംബര്‍

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ വരെ ഉയര്‍ന്നു.

ഈ മാസം രാജ്യത്തുടനീളമുള്ള 1.4 ബില്യണ്‍ ആളുകള്‍ക്ക് ഹൃദയാഘാതം സംഭവിച്ചു. ഇന്ത്യ ഏകദിന ലോകകപ്പ് മത്സരത്തില്‍ പരാജയപ്പെട്ടു.
എന്നിരുന്നാലും നവംബറില്‍ ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി. 400 മണിക്കൂറിലധികം നീണ്ട ഓപ്പറേഷനില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ദൃഢനിശ്ചയത്തിന്റെയും ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പരീക്ഷണമായിരുന്നു അത്.

ഡിസംബര്‍

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ പ്രഖ്യാപിച്ചതോടെ പുതിയ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നു. 2024ല്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്‍ ആയാണ് ഈ തിരഞ്ഞെടുപ്പിനെ രാജ്യം കണ്ടത്.

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികത്തില്‍ തന്നെ വലിയ സുരക്ഷാ വീഴ്ച ഉണ്ടായി. ഡിസംബര്‍ 13 ന് സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര്‍ ലോക്സഭാ ചേമ്പറിലേക്ക് ചാടിവീണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. മഞ്ഞ കാനിസ്റ്ററുകള്‍ തുറന്ന് പുക പടര്‍ത്തി അവിടെ ഉണ്ടായിരുന്നവരില്‍ പരിഭ്രാന്തി പരത്തിയ നിമിഷം.

എന്നിരുന്നാലും എല്ലാവരും തളരുമ്പോഴും സാമ്പത്തികമായി വളരുന്ന ഇന്ത്യയെയാണ് 2023 ല്‍ കാണാനായത്. ആഗോളവ്യാപകമായി തന്നെ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകള്‍ ഉണ്ട്. ഉക്രെയിന്‍ യുദ്ധം സൃഷ്ടിച്ച എണ്ണ പ്രതിസന്ധിക്ക് പിന്നാലെയാണ് ഹമാസ്- ഇസ്രയേല്‍ യുദ്ധം വരുന്നത്. ഹമാസിനെ അനുകൂലിച്ച് ഹൂതികള്‍ ചെങ്കടല്‍ ചോരക്കളമാക്കിയതോടെ ചരക്കുനീക്കം കുറയുകയും ആഗോള പ്രതിസന്ധി ഉണ്ടാകുകയും ചെയ്യുന്നു. ഈ പ്രതികൂല കാലാവസ്ഥകള്‍ക്കിടയിലാണ് ഇന്ത്യ 140 കോടി ജനങ്ങളുമായി പിടിച്ചു നില്‍ക്കുന്നത്.

ഇന്ത്യയുമായുള്ള ഇടപാടില്‍, എണ്ണക്കുള്ള പണം ഡോളര്‍ നിന്നും രൂപയിലേക്ക് യുഎഇ ഈയിടെ മാറ്റി. ജിഡിപിയില്‍ ബ്രിട്ടനെ വെട്ടിച്ച ഇന്ത്യ, ഇക്കണക്കിന് പോവുകയാണെങ്കില്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാവുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പോലും എഴുതിയ വര്‍ഷമാണ് കടന്ന് പോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.