മൊഹാലി: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്ക് നാളെ മൊഹാലിയില്‍ തുടക്കം. വൈകുന്നേരം ഏഴ് മുതലാണ് മല്‍സരം. ടി20 ലോകകപ്പിന് മുന്‍പുള്ള അവസാന ടി20 പരമ്പരയാണ് ഇന്ത്യയ്ക്കിത്.
അതേ സമയം, രണ്ട് വര്‍ഷത്തിന് ശേഷം ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ സ്റ്റാര്‍ ബാറ്റര്‍ കോലി ആദ്യ മല്‍സരത്തിന് ഉണ്ടാകില്ല. വ്യക്തിപരമായ കാരണത്താല്‍ ആദ്യ മല്‍സരത്തിന് കോലിയുണ്ടാവില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അറിയിച്ചു. അഫ്ഗാന്റെ സൂപ്പര്‍ താരം റാഷിദ് ഖാനും പരമ്പരയില്‍ പങ്കെടുക്കുന്നില്ല.
പരിക്ക് മൂലം സ്റ്റാര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ സേവനവും ഇന്ത്യയ്ക്ക് നഷ്ടപ്പെടും. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. കോലിയുടെ അഭാവത്തില്‍ ശുഭ്മന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കും.
എന്നാല്‍ കോലി തിരികെവരുമ്പോള്‍ ജയ്‌സ്വാളിന് പകരം ഗില്‍ ഓപ്പണറുടെ റോളില്‍ മടങ്ങിയെത്തും. കോലിയും ടി20യില്‍ ഓപ്പണിംഗ് ചെയ്യാറുണ്ട്.
വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ ടീമിലുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടി തകര്‍പ്പന്‍ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണ് നറുക്കുവീഴുമെന്നാണ് പ്രതീക്ഷ. ഏകദിന ലോകകപ്പില്‍ അവസരം നഷ്ടപ്പെട്ട സഞ്ജുവിന് ലോകകപ്പ് ടി20 ടീമില്‍ അവസരം നേടാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26