അതിദാരുണം: വനത്തിനുള്ളില്‍ കാണാതായ രണ്ട് കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി

അതിദാരുണം: വനത്തിനുള്ളില്‍ കാണാതായ രണ്ട് കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ ശാസ്താംപൂവത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ രണ്ട് കുട്ടികളും മരിച്ച നിലയില്‍. കോളനിയുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പതിനഞ്ച് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്നുമാണ് കുട്ടികളെ കാണാതാകുന്നത്. വനം വകുപ്പും പൊലീസും ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ സജി കുട്ടനും അരുണ്‍ കുമാറും വഴി തെറ്റി ഉള്‍കാട്ടില്‍ അകപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍ അന്വേഷണം നടത്തിയത്. അനുജന്‍ സജി കുട്ടനായുള്ള കാത്തിരിപ്പിലായിരുന്നു സോഹദരി ചന്ദ്രിക.

കുട്ടികളെ കണ്ടെത്തുന്നതിനായി കോളനിക്ക് സമീപത്തുള്ള ഉള്‍വനത്തില്‍ പൊലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. വന മേഖലയെ ഏഴായി തിരിച്ച് 15 പേര്‍ അടങ്ങുന്ന ഏഴു സംഘങ്ങളാണ് പരിശോധന നടത്തിയത്. കാരിക്കടവ് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് താല്‍കാലിക റിപ്പോര്‍ട്ടിങ് കേന്ദ്രമാക്കിയായിരുന്നു സംയുക്ത നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.