'320 ലധികം കുട്ടികളെ പ്രണയക്കെണിയില്‍ നിന്ന് രക്ഷിച്ചു; സിനിമ പ്രദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമില്ല': താമരശേരി രൂപത

'320 ലധികം കുട്ടികളെ പ്രണയക്കെണിയില്‍ നിന്ന് രക്ഷിച്ചു; സിനിമ പ്രദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമില്ല': താമരശേരി രൂപത

കോഴിക്കോട്: 320 ലധികം കുട്ടികളെ പ്രണയക്കെണിയില്‍ നിന്ന് താമരശേരി രൂപത രക്ഷിച്ചിട്ടുണ്ടെന്ന് രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാകുടിയില്‍. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള പ്രണയങ്ങള്‍ എതിര്‍ക്കപ്പെടണമെന്നും 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ പ്രദര്‍ശനം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും അദേഹം പറഞ്ഞു.

സിനിമ പ്രദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമില്ല. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് ആ സിനിമ. നിരോധിത സിനിമ അല്ലാത്തതിനാല്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ഫാ. ജോര്‍ജ് വെള്ളക്കാകുടിയില്‍ പറഞ്ഞു.

സിനിമ പ്രദര്‍ശിപ്പിച്ചതില്‍ ഇടുക്കി രൂപതയെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. അജണ്ട വെച്ചുള്ള പ്രണയങ്ങള്‍ക്ക് എതിരെ ബോധവല്‍കരണം അനിവാര്യമാണ്. താമരശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദര്‍ശനം.

സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് താമരശേരി കെസിവൈഎം അറിയിച്ചു.

കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്റെ ഭാഗമായായിരുന്നു പ്രദര്‍ശനം. ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നും രൂപത പ്രതികരിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.