വൻ അട്ടിമറി; ജമ്മു കാശ്മീരിൽ ഒമർ അബ്‌ദുള്ളയ്ക്കും മെഹബൂബ മുഫ്തിയ്ക്കും തോൽവി

വൻ അട്ടിമറി; ജമ്മു കാശ്മീരിൽ ഒമർ അബ്‌ദുള്ളയ്ക്കും മെഹബൂബ മുഫ്തിയ്ക്കും തോൽവി

ശ്രീനഗർ:  പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മു കാശ്‌മീരിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയ്ക്കും മെഹബൂബ മുഫ്തിക്കും പരാജയം. ജമ്മു കാശ്മീരിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളാണിത്.

നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയെ ബാരാമുള്ള മണ്ഡലത്തിൽ തോൽപ്പിച്ചത് ഭീകരപ്രവർത്തനത്തിന് തീഹാർ ജയിലിൽ കിടക്കുന്ന ഷെയ്ഖ് അബ്ദുൽ റഷീദ് ആണ്. മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ട്. എൻജിനീയർ റഷീദ് എന്നറിയപ്പെടുന്ന ഇയാൾ ഭീകരർക്ക് ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ അഞ്ച്‌ വർഷമായി തിഹാർ ജയിലിലാണ്. അവാമി ഇത്തിഹാദ് പാർട്ടിയുടെ തലവനായ റഷീദ് സ്വതന്ത്രനായാണ് മത്സരിച്ചത്.

വിദ്യാർത്ഥികളായ പുത്രന്മാർ അബ്രാർ റഷീദും അസ്രാർ റഷീദുമാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. 2008 ലും 2014 ലും ലാംഗതേ സീറ്റിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അനിവാര്യമായത് അംഗീകരിക്കേണ്ട സമയമാണിതെന്നും റഷീദിന് അഭിനന്ദനങ്ങളെന്നും ഒമർ അബ്ദുള്ള പ്രതികരിച്ചു.

അനന്ത്നാഗ് - രജൗറി മണ്ഡലത്തിൽ മത്സരിച്ച പി.ഡി.പി സ്ഥാനാർത്ഥി മെഹബൂബ മുഫ്‌ത്തിയെ നാഷണൽ കോൺഫറൻസിന്റെ മിയാൻ അൽത്താഫ് രണ്ട് ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ജനങ്ങളുടെ വിധി മാനിക്കുന്നെന്നും പി.ഡി.പി പ്രവർത്തകർക്കും നേതാക്കളും നന്ദി പറയുന്നെന്നും മുഫ്‌ത്തി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.