ഉരുളെടുത്ത ഉയിരുകള്‍: മരണം 369 ആയി; കാണാമറയത്ത് 206 പേര്‍

ഉരുളെടുത്ത ഉയിരുകള്‍: മരണം 369 ആയി; കാണാമറയത്ത് 206 പേര്‍

കല്‍പ്പറ്റ: നാടിനെ നടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 369 ആയി. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരച്ചില്‍ ആറാം ദിനം പിന്നിടുമ്പോള്‍ ഇന്ന് ആറ് മേഖലകളിലായി നടത്തിയ ദൗത്യത്തില്‍ ആയിരത്തിലധികം രക്ഷാപ്രവര്‍ത്തകരാണ് പങ്കെടുത്തത്. ചാലിയാറില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും ലഭിച്ചു.

ഇതോടെ 217 മൃതദേഹങ്ങളാണ് മലപ്പുറം ജില്ലയില്‍ നിന്ന് ആകെ ലഭിച്ചത്. 75 മൃതദേഹങ്ങളും 142 ശരീര ഭാഗങ്ങളും ഉള്‍പ്പെടും. 38 പുരുഷന്മാരുടെയും 30 സ്ത്രീകളുടെയും മൂന്ന് ആണ്‍കുട്ടികളുടെയും നാല് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതുവരെ 212 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 203 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോയി. മൂന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

അതേസമയം മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചില്‍ അവസിനിപ്പിച്ചു. സൈന്യം റഡാര്‍ ഉപയോഗിച്ചും പരിശോധിച്ചിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ വീണ്ടെടുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കാര്യാലയം എന്നിവിടങ്ങളിലും ഇക്കാര്യം അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.