ഭീകരരുമായി ഏറ്റുമുട്ടല്‍; അനന്ത്നാഗില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്

 ഭീകരരുമായി ഏറ്റുമുട്ടല്‍; അനന്ത്നാഗില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: അനന്ത്നാഗിലെ കോക്കര്‍നാഗ് മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്പ് ആണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ജമ്മു കാശ്മീര്‍ പൊലീസും സിആര്‍പിഎഫുമാണ് ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. കൊക്കര്‍നാഗിലെ പൊതുപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്നും ചിനാര്‍ കോര്‍പ്പ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസവും അനന്ത്നാഗ് ജില്ലയിലെ അഹ്ലന്‍ ഗഗര്‍മാണ്ഡു മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അതേസമയം ജമ്മുകാശ്മീര്‍ പൊലീസ് കത്വ ജില്ലയില്‍ അവസാനമായി കണ്ട നാല് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.