'മുഖ്യമന്ത്രി അങ്കിളാണെന്ന് പറഞ്ഞു'; മുന്‍ എസ്പി സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ

'മുഖ്യമന്ത്രി അങ്കിളാണെന്ന് പറഞ്ഞു'; മുന്‍ എസ്പി സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ

പൊന്നാനി: എസ്പി ആയിരുന്ന സുജിത്ത് ദാസിനും പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദിനുമെതിരെ ബലാത്സംഗ പരാതിയുമായി വീട്ടമ്മ. രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവമെന്നാണ് ഒരു മാധ്യമത്തോട് യുവതി വെളിപ്പെടുത്തിയത്.

തന്നെ വലിയൊരു ബംഗ്ലാവിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് സുജിത്ത് ദാസ് ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് യുവതിയുടെ ആരോപണം. സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്‌തെന്ന് യുവതി ആരോപിക്കുന്നു. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് സുജിത്ത് ദാസ് പറഞ്ഞതായും അഴര്‍ വ്യക്തമാക്കി. രണ്ടാമത് ബലാത്സംഗത്തിനിരയാക്കുന്ന സമയത്ത് മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

പി.വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അന്‍വറിനെ കണ്ട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കുടുംബ സ്വത്തുമായി ബന്ധപ്പെട്ടുള്ള പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോള്‍ വിനോദ് മോശമായി പെരുമാറിയെന്ന് കാണിച്ച് 2022 ല്‍ യുവതി എസ്പിയായിരുന്ന സുജിത്ത് ദാസിന് പരാതി നല്‍കിയിരുന്നു. വിശദമായ അന്വേഷണത്തിനായി എസ്പി ഇത് ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ജില്ലാ സ്പെഷല്‍ ബ്രാഞ്ചും പരാതിയെക്കുറിച്ച് അന്വേഷിച്ചു. പിന്നീട് വിനോദിനെതിരെയുള്ള ആരോപണം വ്യാജമാണെന്ന് കാണിച്ച് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഇതിനുശേഷം ഇപ്പോഴാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. വ്യാജ പരാതിയാണെന്നാണ് പൊലീസ് പറയുന്നത്. ആരോപണ വിധേയര്‍ യുവതിക്കെതിരെ നിയമനടപടിയിലേക്ക് കടന്നേക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം സുജിത്ത് ദാസ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു ഈ സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങളുണ്ട്. പരാതിക്കാരി നിരന്തരം പൊലീസിനെതിരെ കേസ് കൊടുക്കുന്ന വ്യക്തിയാണെന്നും താന്‍ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.