അര്‍ജുന്റെ ബന്ധുക്കളുടെ പരാതിയില്‍ മനാഫിനെതിരെ കേസെടുത്തു; ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

 അര്‍ജുന്റെ ബന്ധുക്കളുടെ പരാതിയില്‍ മനാഫിനെതിരെ കേസെടുത്തു; ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

കോഴിക്കോട്: സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫും കേസില്‍ പ്രതിയാണ്. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടത്തിയതിനുള്ള വകുപ്പും ചുമത്തി. അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭര്‍ത്താവ് ജിതിന്‍ എന്നിവര്‍ നേരിട്ടെത്തിയാണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

പൊലീസ് ഇന്ന് അര്‍ജുന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അന്വേഷണ സംഘം പരിശോധിക്കും. സമൂഹമാദ്ധ്യമങ്ങളില്‍ വര്‍ഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കാണിച്ചാണ് അര്‍ജുന്റെ കുടുംബം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നത് അടക്കമുള്ള ആരോപണങ്ങളുമായി ബുധനാഴ്ച കുടുംബം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് അര്‍ജുന്റെ കുടുംബത്തിന് നേരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ ആക്രമണമുണ്ടായത്.

അര്‍ജുന്റെ വിഷയത്തില്‍ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മനാഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. ചില പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ തരുന്ന പണം അര്‍ജുന്റെ മകന് കൊടുക്കാന്‍ ആഗ്രഹിച്ച് പോയതാണ് ഞാന്‍ ചെയ്ത തെറ്റെന്നും മനാഫ് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.