വാഷിങ്ടണ്‍: തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്സി'ന് 14 കോടി ഡോളര്‍ (1260 കോടി രൂപ) പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയനെതിരേ ഇലോണ്‍ മസ്‌ക്. യൂറോപ്യന്‍ യൂണിയന്‍ റദ്ദുചെയ്യണമെന്ന് മസ്‌ക് 'എക്സി'ല്‍ കുറിച്ചു.
'ഇ.യു. നിര്‍ത്തലാക്കുകയും പരമാധികാരം വ്യക്തിഗത രാജ്യങ്ങള്‍ക്ക് തിരികെ നല്‍കുകയും വേണം. അതുവഴി സര്‍ക്കാരുകള്‍ക്ക് അവരുടെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനാവും. യൂറോപ്പിനെ ഞാന്‍ ഇഷ്ടപ്പെടുന്നു പക്ഷേ ഇ.യു. എന്ന അധികാര രാക്ഷസനെ അംഗീകരിക്കാനാവില്ല' - മസ്‌ക് പറഞ്ഞു.
എക്സിനെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂണിയന്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡിജിറ്റല്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പിഴ ചുമത്തിയത്. ഡിജിറ്റല്‍ സര്‍വീസസ് ആക്ട് (ഡി.എസ്.എ) പ്രകാരമുള്ള മൂന്ന് സുതാര്യതാ ആവശ്യകതകള്‍ ലംഘിച്ചെന്നാണ് ആരോപണം. നടപടിക്കെതിരേ ട്രംപ് ഭരണകൂടവും രംഗത്തു വന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.