ദൃശ്യം 2 - സമാനതകളില്ലാത്ത സൂപ്പർ ക്ലൈമാക്സുമായി ജീത്തു ജോസഫ് മാജിക്ക്

ദൃശ്യം 2 - സമാനതകളില്ലാത്ത സൂപ്പർ ക്ലൈമാക്സുമായി ജീത്തു ജോസഫ് മാജിക്ക്

തന്റെ കുടുംബത്തെ എന്ത് വില കൊടുത്തും രക്ഷിക്കും എന്ന് ദൃഢനിശ്ചയം ചെയ്ത ജോർജ്‌ജ്ക്കുട്ടി രണ്ടാം ഭാഗത്തേക്കത്തുമ്പോൾ തീപ്പൊരിയിൽ നിന്ന് കാട്ടുതീയായി മാറുന്ന കാഴ്ച്ചയാണ് ജീത്തു ജോസഫ് എന്ന സംവിധായകൻ ഒരുക്കി വച്ചിരിക്കുന്നത്. കേരളം മുഴുവൻ പൊലീസിന് മുമ്പിൽ കുറ്റവാളിയായ നായകന് കൈയടിക്കുന്ന ക്ലൈമാക്സ്.

പ്രേക്ഷകർ ജീത്തു ജോസഫിൽ അർപ്പിച്ച പ്രതീക്ഷകൾക്കൊപ്പം, അല്ലെങ്കിൽ ഒരു പടി കൂടി മുകളിൽ എഴുതി തീർത്ത കഥ തന്നെയാണ് ദൃശ്യം 2 നെ വിത്യസ്ത്തമാക്കുന്നത്. ദൃശ്യം - 1 കണ്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മനസ് നിറക്കുന്ന അനുഭവം തന്നെയാണ് ഈ പടത്തിനും. അത്യുഗ്രൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നും രണ്ടരമണിക്കൂർ പ്രേക്ഷകരെ മുൾമുനയിൽ പിടിച്ചിരുത്തുമെന്നും ഓൺലൈൻ നിരൂപകർ പറയുന്നു. ജോർജ്ജുകുട്ടിയായുള്ള മോഹൻലാലിന്റെ അഭിനയപ്രകടനവും ജീത്തു ജോസഫിന്റെ സംവിധാനമികവും തന്നെയാണ്  ചിത്രത്തിന്റെ പ്രധാന മികവുകൾ.

ആദ്യ ഭാഗത്ത്, പൊലീസ് സ്റ്റേഷനിൽ ബോഡി കുഴിച്ചിട്ട് സമാധാനമായി ജീവിച്ചിരുന്ന ജോർജ് കുട്ടിയെ കുടുക്കാനായി പോലീസ് പിന്നാലെ തന്നെ ഉണ്ടായിരുന്നു. ബോഡി പോലീസ് സ്റ്റേഷനിൽ ഉണ്ട് എന്നറിഞ്ഞ് നിലം പൊളിച്ചു തുടങ്ങുബോഴെ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂടും...... എന്നാൽ ക്ലൈമാക്സിലേക്കടുക്കുമ്പോൾ നെഞ്ചിടിപ്പുകൾ കൈയടികളായി മാറും.

ഒരു പക്ഷെ കൊറോണ വന്നില്ല എങ്കിൽ തിയറ്ററിൽ നിന്ന് ആദ്യ ഭാഗം നേടിയതിന്റെ കളക്ഷൻ റെക്കോർഡ് മറികടന്നേനെ ഈ രണ്ടാം ഭാഗം. ജീത്തു ജോസഫ് എന്ന സംവിധായകന്റെ കരിയർ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പോകാൻ ഈ ദൃശ്യം സഹായിക്കും എന്നതിൽ യാതൊരു തർക്കവുമില്ല. ആമസോൺ പ്രൈമിലൂടെ ഇന്നലെ ഫെബ്രുവരി 18 നാണ് ദൃശ്യം 2 റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ  മികച്ച പ്രതികരണമാണ് ജനങ്ങൾ നൽകുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അർധരാത്രി 12ന് ആമസോൺ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.